നിർഭയ കേസിൽ വധശിക്ഷ ഉടൻ നടപ്പാക്കണം, അവർ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. ഞായറാഴ്ച കോടതി അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം പരിഗണിച്ചു പ്രത്യേക സിറ്റിങ്ങ്‌ നടത്തി വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കൈത്ത് തീരുമാനിക്കുകയായിരുന്നു.

പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നും പുനഃപരിശോധനാ ഹർജികൾ മനഃപൂർവം വൈകിപ്പിച്ചുകൊണ്ട് അവർ രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. കുറ്റകൃത്യം നടന്ന് ഏഴുവർഷം കഴിഞ്ഞിട്ടും ശിക്ഷ നടപ്പാക്കിയിട്ടില്ലെന്നും തുഷാർ മേത്ത ചൂണ്ടിക്കാണിച്ചു.സമൂഹത്തിന്റെയും നീതിയുടെയും താത്പ്പര്യം കണക്കിലെടുത്ത് വധശിക്ഷ ഉടൻ നടപ്പിലാക്കണം. നീതി നിർവഹണം തടസ്സപ്പെടാത്താൻ കരുതിക്കൂട്ടിയുള്ള നടപടികൾ ഉണ്ടാകുന്നു. നിയമ പോംവഴികൾ ഉപയോഗിച്ച് പ്രതികൾ കാലതാമസം വരുത്തുകയാണ്. പ്രതി മുകേഷ് സിംഗ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത് 186 ദിവസങ്ങൾക്ക് ശേഷമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുത്തൽ ഹർജി നൽകാൻ 550 ദിവസം വൈകിയതും മനഃപൂർവ്വമാണ് നിലവിൽ അക്ഷയ് സിങ്ങിന്റെ ദയാഹർജി മാത്രമേ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉളളൂ. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.കേസിലെ മറ്റൊരു പ്രതിയായ പവൻ ഗുപ്ത ഇതുവരെ ദയാഹർജിയോ തിരുത്തൽ ഹർജിയോ നൽകിയിട്ടില്ല. കുറ്റകൃത്യം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് അയാൾ ഇപ്പോൾ ഹർജികൾ നൽകുകയാണ്. ഇത് മനപ്പൂർവ്വം ശിക്ഷ വൈകിപ്പിക്കാനാണ്. കോടതിയിൽ പ്രത്യേക അനുമതി ഹർജികൾ നിലവിലുണ്ടെങ്കിൽ മാത്രമേ ഒരുമിച്ച് തൂക്കണമെന്ന ജയിൽ ചട്ടം ബാധകമാകുകയുള്ളൂ. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ദയാഹർ ജിക്ക് ഈ ചട്ടം ബാധകമള്ള സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

രാഷ്ട്രപതി ദയാഹർജിയിൽ തീരുമാനം കൈക്കൊള്ളുന്നത് ഹർജിയുമായി ബന്ധപ്പെട്ട വെവ്വേറെ വസ്തുതകൾ പരിഗണിച്ചാണെന്നും രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുക്കാമെന്നും തുഷാർ മേത്ത പറയുന്നു. പ്രതികൾക്ക് മരണവാറണ്ട് പുറപ്പെടുവിക്കുക കോടതിയുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിലെ പ്രതി വിനയ് കുമാറിന്റെയും ദയാഹർജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Top