ഒളിമ്പിക്‌സില്‍ മെഡല്‍ നേടാത്ത താരങ്ങള്‍ ഉത്തരകൊറിയയില്‍ തിരിച്ചെത്തുമ്പോള്‍ കാത്തിരിക്കുന്നത് കടുത്തശിക്ഷ

kim_jung-un

സോള്‍: കടുത്ത ശിക്ഷ നടപ്പിലാക്കി ഭീകരത സൃഷ്ടിക്കുന്ന ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇത്തവണ കായികതാരങ്ങളോട് കാണിക്കാന്‍ പോകുന്നത് കൊടും ക്രൂരതയാണ്.ഒളിമ്പിക്‌സില്‍ മെഡല്‍ നേടാത്ത താരങ്ങളെ കല്‍ക്കരി ഖനികളിലേക്ക് അയയ്ക്കാനാണ് ഉത്തരകൊറിയയുടെ തീരുമാനം.

ഉത്തരകൊറിയയില്‍ തിരികെയെത്തുന്ന താരങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. മല്‍സരത്തില്‍ മെഡല്‍ നേടാത്ത താരങ്ങളെ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യിപ്പിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നിന്റെ നിര്‍ദേശ പ്രകാരമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മികവു കാട്ടാത്തവരുടെ റേഷന്‍ വെട്ടിച്ചുരുക്കുക, നിലവാരമില്ലാത്ത വീടുകളിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതരാക്കുക, ഖനികളിലേക്ക് പണിക്കയക്കുക തുടങ്ങിയ ശിക്ഷകള്‍ രാജ്യം ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. മെഡല്‍ നേടിയവര്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പു വരുത്താനും, നല്ല വീടും, കൃത്യമായ റേഷനും, കാറും സമ്മാനമായി നല്‍കും.

റിയോയില്‍ രണ്ട് സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും അടക്കം ഏഴു മെഡലുകളാണ് ഉത്തര കൊറിയന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. എന്നാല്‍ താരങ്ങള്‍ അഞ്ചു സ്വര്‍ണമെങ്കിലും നേടണമെന്നായിരുന്നു പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ കല്‍പ്പന.

2010 ഫുട്‌ബോള്‍ ലോകകപ്പില്‍ ഉത്തര കൊറിയന്‍ ടീം പോര്‍ച്ചുഗലിനോട് തോറ്റതിന് പിന്നാലെ ചില താരങ്ങളെ ഖനികളില്‍ പണിയെടുക്കാന്‍ അയച്ചിരുന്നു. താരങ്ങള്‍ ഖനികളിലേക്ക് പോയാല്‍ പിന്നെ വര്‍ഷങ്ങളോളം അവിടെ കഴിയേണ്ടി വരും. ഈ ശിക്ഷ തന്നെ തങ്ങള്‍ക്കും ഉണ്ടാകുമെന്ന ഭീതിയിലാണ് രാജ്യത്തെ ഒളിംപിക്‌സ് താരങ്ങള്‍.

Top