രക്തം കട്ടപിടിക്കാനുള്ള മരുന്ന് കുത്തിവച്ച് ഈ നഴ്‌സ് കൊന്നത് 13 രോഗികളെ; ലോകത്തെ ഞെട്ടിച്ച ഡ്രാക്കുള്ള നഴ്‌സിന്റെ കഥ

 

റോം: ക്രൈം നോവലുകളിലെ കഥാപാത്രത്തെ പോലെ അവള്‍ ഏപ്പോഴും പുഞ്ചിരി തൂകി നടന്നു. ഒരോ നിമിഷവും കൊലചെയ്യാനുള്ള ആഗ്രത്തില്‍. 13 മനുഷ്യ ജീവനുകള്‍ ഇല്ലാതാക്കിയ നഴസ് കൊലപാതകിയാണെന്ന് കണ്ടെത്താന്‍ വൈകി. അപ്പോഴേക്കും നിരവധി ജീവനുകള്‍ ഇവര്‍ അപഹരിച്ചിരുന്നു.
രോഗികളെ കൊല്ലുന്ന നഴ്‌സുമാരുടെ കഥകള്‍ പുറത്ത് വന്നതില്‍ ഏറ്റവും ഒടുവിലത്തേതാണ് 56കാരിയായ ഫൗസ്റ്റ ബോനിനോ എന്ന നഴ്‌സിന്റേത്.രക്തം കട്ടപിടിയ്ക്കാനുള്ള മരുന്ന് കുത്തിവച്ച് ഇവര്‍ കൊന്നത് 13 വൃദ്ധരെയാണ്. ചെറിയ ചില അസുഖങ്ങളുമായി ആശുപത്രിയില്‍ എത്തിയവരായിരുന്നു ഇവരെല്ലാം. 2014 മുതല്‍ 15 വരെയാണ് നഴ്‌സ് കൊലപാതകങ്ങള്‍ നടത്തിയത്. കൊല്ലപ്പെട്ടതെല്ലാം 61 നും 88 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു
അസ്വാഭാവിക മരണങ്ങളുടെ എണ്ണം കൂടുന്നതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ നടത്തിയ പഠനത്തിലാണ് നഴ്‌സിന്റെ ക്രൂരതകള്‍ തെളിഞ്ഞത്. രക്തം കട്ടപിടിയ്ക്കാനും, ആന്തരിക രക്തസ്രാവം ഉണ്ടാകാനുമുള്ള മരുന്നുകള്‍ നല്‍കിയാണ് ഇവര്‍ കൊലപാതകങ്ങള്‍ നടത്തിയത്. 2014 ല്‍ ഡാനിയേല പോഗിയാലി എന്ന നഴ്‌സ് സമാന സംഭവത്തില്‍ അറസ്റ്റിലായതോടെയാണ് ആശുപത്രി അധികൃതരുടെ സംശയം നഴ്‌സിലേയ്ക്ക് നീങ്ങിയത്.

Top