മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനായി ബിജെപി..ശിവസേനയുടെ 3 മന്ത്രിമാരടക്കം 22 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ല.കോണ്‍ഗ്രസ് എംഎല്‍എമാരേയും പാളയത്തിലെത്തിക്കാന്‍ നീക്കം

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലായി. മഹാവിഘാസ് അഘാഡി സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബിജെപിയുടെ അട്ടിമറി നീക്കം. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ഓപറേഷൻ താമരയാണ് നടക്കുന്നതെന്നാണ് വിവരം. മൂന്ന് മന്ത്രിമാർ അടക്കം ശിവസേനയുടെ 22 എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ ആകുന്നില്ല. വിമത എം എൽ എമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളത്. ഇവിടെ ഗുജറാത്ത് പോലീസ് സുരക്ഷ ശക്തമാക്കി. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി ചേര്‍ന്നുള്ള എംവിഎ സഖ്യത്തെ തകര്‍ത്ത് അധികാരം കൈക്കലാക്കാന്‍ ബിജെപി പലകുറി ശ്രമിച്ചെങ്കിലും അതിനെയെല്ലാം മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള സഖ്യം മറികടന്നിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം വീണ്ടും ബിജെപിയുടെ ഓപ്പറേഷന്‍ കമല നീക്കത്തില്‍ തുലാസിലായിരുകയാണ് സര്‍ക്കാര്‍സര്‍ക്കാര്‍ രൂപീകരിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം വീണ്ടും ബിജെപിയുടെ ഓപ്പറേഷന്‍ കമല നീക്കത്തില്‍ തുലാസിലായിരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പാഴ്ശ്രമമാണ് നടക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മധ്യപ്രദേശോ രാജസ്ഥാനോ അല്ല മഹാരാഷ്ട്രയെന്ന് ബി ജെ പി ഓർക്കണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ദില്ലിക്ക് പോയി.

ഇന്ന് കോൺഗ്രസും തങ്ങളുടെ എംഎൽഎ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നടക്കുന്നത് ജനാധിപത്യത്തെ കൊല്ലാനുള്ള ബിജെപി ശ്രമമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെ വിമർശിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്ന് വൈകിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം മഹാരാഷ്ട്രയിലെ താനെയിൽ ഏകനാഥ് ഷിൻഡേയുടെ വസതിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വീടിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണിത്.

സര്‍ക്കാര്‍ രൂപീകരണത്തിന് ഇനിയും നാല്‍പ്പതോളം എംഎല്‍എമാരുടെ പിന്തുണയാണ് എന്‍ഡിഎക്ക് ആവശ്യം. ഇതിനകം മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ഇരുപതിലധികം എംഎല്‍എമാരെ ബിജെപി ഗുജറാത്തിലെ റിസോര്‍ട്ടില്‍ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ എംഎല്‍സി തെരഞ്ഞെടുപ്പില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്‌തെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ ഇവരെക്കൂടി പാളയത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മന്ത്രിയും എംഎല്‍എമാരും കഴിയുന്ന സൂറത്തിലെ ഹോട്ടല്‍ കനത്ത സുരക്ഷാവലയത്തിലാണ്. പുറത്തുനിന്നുള്ളവര്‍ക്ക് ഹോട്ടലിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി. ഷിന്‍ഡെ ഇന്ന് രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

Top