സ്പ്രിങ്കളറിലേക്ക് കണക്കറ്റുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല !അമേരിക്കൻ പൗരത്വമുള്ള സ്ത്രീ സംസ്ഥാന ഐടി വകുപ്പിൽ ജോലി ചെയ്യുന്നതെങ്ങിനെയെന്ന് ചെന്നിത്തല.

തിരുവനന്തപുരം: സ്പ്രിങ്കളർ ആരോപണവുമായി കണക്റ്റ് ചെയ്യുന്ന ഒരു ആരോപണത്തിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഐടി വകുപ്പിനെതിരെ പുതിയ ആരോപണവുമായിട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരിക്കുന്നത് . അമേരിക്കൻ പൗരത്വമുള്ള സ്ത്രീയ്ക്ക് ഐടി വകുപ്പിൽ അനധികൃതമായി ജോലി നൽകിയെന്നാണ് ആരോപണം. പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.എന്നാൽ അത് സ്പ്രിങ്കളർ ആരോപണവുമായി കണക്റ്റ് ചെയ്യുന്ന ആരോപണത്തിലേക്ക് ആണ് എത്തിയിരിക്കുന്നത് .സോഷ്യൽ മീഡിയായിൽ അപരനാമത്തിൽ ഇഗ്ളീഷിലും മലയാളത്തിലും എഴുതിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ നാമധാരിയായ സ്ത്രീയിലേക്കാണ് ചെന്നിത്തല ആരോപണത്തിന്റെ കുന്തമാക്കുന്ന ഉയർത്തിയിരിക്കുന്നത് .ശബരിമല എയർപോർട്ട് അടക്കം ദുരൂഹമായ പലതിലും -ആൾ ദൈവങ്ങളിലും സ്വാധീനമുള്ള ഈ സ്ത്രീ ആയിരിക്കും ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കുന്നത് .

അമേരിക്കൻ പൗരത്വം ഉള്ള വനിതയ്ക്ക് ഐടി വകുപ്പിൽ ജോലി നൽകി. എങ്ങനെയാണ് അമേരിക്കൻ വനിത ഐടി വകുപ്പിൽ ജോലി ചെയ്യുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കണം. ഐടി വകുപ്പിൽ പ്രോജക്ട് മാനേജർ അടക്കം നിരവധി തസ്തികകളിൽ അനധികൃത നിയമനം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.നാല് വർഷത്തിൽ ഇത്തരത്തിൽ നിരവധി നിയമങ്ങൾ ഐടി വകുപ്പിൽ നടന്നു. നൂറിൽ അധികം നിയമനങ്ങൾ ഐടി വകുപ്പിൽ മാത്രം നടന്നു. എല്ലാ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കരനെ മുഖ്യമന്ത്രി ഭയപ്പെടുകയാണ്. അതിനാലാണ് ഇതുവരെ ഒര് നടപടിയും എടുക്കാത്തത്.‌

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺസുലേറ്റിനെ മറയാക്കി കള്ളക്കടത്ത് സംഘമാണ് പ്രവർത്തിക്കുന്നത്. വിവാദ സ്ത്രീയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. വാർത്ത സമ്മേളനത്തിൽ പോലും സ്ത്രീയെ കേരളത്തിന്റെ മുഖ്യമന്ത്രി ന്യായീകരിച്ചു. ശിവശങ്കറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി സ്ത്രീയെയും ന്യായീകരിക്കുന്നത്. ‍‍സർവ്വീസ് റൂൾ പ്രകാരം ശിവശങ്കരനെ സസ്പെന്റ് ചെയ്ത് അറസ്റ്റ് ചെയ്യണം. അതിലേയ്ക്ക് കാര്യങ്ങൾ എത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കേരളത്തിലെ എല്ലാ തീവെട്ടിക്കൊള്ളയും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് ആസ്ഥാനത്ത് തുടരുന്നത്. മുഖ്യമന്ത്രിയ്ക്ക് നട്ടെല്ല് ഉണ്ടെങ്കിൽ സിബിഐയ്ക്ക് വിടാൻ കാബിനറ്റ് തീരുമാനിക്കണം. അല്ലാതെ കത്ത് എഴുതി ജനങ്ങളെ പറ്റിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.അതേസമയം, പ്രതിപക്ഷ നേതാവ് ആരോപണമുന്നയിക്കുന്ന അമേരിക്കൻ പൗരത്വമുള്ള സ്ത്രീ ഫ്ളോറിഡ സ്റ്റേറ്റിലെ പാർക്ക് ലാൻഡിൽ വോട്ടവകാശമുള്ള 46 കാരിയാണെന്നാണ് വിവരം.

Top