മക്കളെ അച്ഛന്‍ പീഡിപ്പിക്കുന്നുവെന്ന് സംശയം; രണ്ടുപിഞ്ചുകുഞ്ഞുങ്ങളെ അമ്മ കഴുത്തറത്ത് കൊന്നു; കൊടു ക്രൂരത ഹൈദരാബാദില്‍

ഹൈദരാബാദ്: സ്വന്തം പിതാവ് തന്നെ പിഞ്ചുമക്കളെ പീഡിപ്പിക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് അമ്മ മക്കളെ കഴുത്തറുത്തു കൊന്നു. എട്ടും മൂന്നു വയസ്സുള്ള പെണ്‍കുട്ടികളെയാണ് അമ്മ കൊലപ്പെടുത്തിയത്.

രാജ്യത്തെ നടുക്കിയ ദാരുണമായ കൊല നടന്നത് ഹൈദരാബാദിലാണ്. ബുധനാഴ്ച വൈകുന്നേരമാണു സംഭവം.വ്യാപാരിയായ വിനയ് ചുത്‌കെയുടെയും എംബിഎ ബിരുദധാരിയായ രജിനിയുടെയും മക്കളായ അശ്വിക (എട്ട്), അവിഷ്‌ക (മൂന്ന്) എന്നവരാണ് കൊല്ലപ്പെട്ടത്. രജിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊട്ടിയ കുപ്പിയുടെ ചില്ലുകൊണ്ടാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് രജിനി പൊലീസിനോട് സമ്മതിച്ചു. കുട്ടികളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നുണ്ടായിരുണ്ടെന്നും രജിനി പൊലീസിനു മൊഴി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാത്രി വിനയ് വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. രാത്രി 9.45ഓടെ വീട്ടിലെത്തിയ വിനയ് കണ്ടതു വീട് അടച്ചിട്ടിരിക്കുന്നതാണ്. രജിനിയും വീട്ടിലില്ലായിരുന്നു. വീടിനുള്ളില്‍ കട്ടിലിലും ബാത്ത് റൂമിലുമായി രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ വിനയ് കണ്ടെത്തി. കൊലപാതകത്തിനുശേഷം ശരീരത്തില്‍ പറ്റിയ ചോര കഴുകിക്കളയാന്‍ പോയിരുന്ന രജിനി അധികം വൈകാതെ വീട്ടിലെത്തുകയും ചെയ്തു. താന്‍ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് അവര്‍ സമ്മതിച്ചു. ഇതിനിടെ, പീഡനത്തില്‍ നിന്ന് മക്കള്‍ക്കു താന്‍ മോചനം നല്‍കിയെന്ന് ഒരു സുഹൃത്തിന് രജിനി എസ്എംഎസ് അയക്കുകയും ചെയ്തു.

മക്കളെ ഭര്‍ത്താവു കഴിഞ്ഞ ആറുമാസമായി പീഡിപ്പിക്കാറുണ്ടെന്നാണു യുവതിയുടെ മൊഴി. തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്ന് മൂത്തമകള്‍ പറഞ്ഞതായും അച്ഛന്റെ സാന്നിദ്ധ്യത്തില്‍ എപ്പോഴും അവള്‍ ഭയന്നു വിറയ്ക്കാറുണ്ടായിരുന്നെന്നും രജിനി പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും ഒരാഴ്ച മുമ്പ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. മഹാരാഷ്ട്രയില്‍ താമസിച്ചിരുന്ന കുടുംബം അടുത്തിടെയാണ് ഹൈദരാബാദിലേക്ക് താമസം മാറ്റിയത്.

Top