305 പേരുമായി ലണ്ടനിലേക്കു പറന്ന പാക്ക് വിമാനത്തില്‍ സംഭവിച്ചത് ?യാത്രക്കാരുടെ ജീവന്‍ മറന്നുള്ള മുഖ്യ പൈലറ്റിന്റെ സുഖനിദ്ര!

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്(പിഐഎ) വിമാനത്തിന്റെ പ്രധാന പൈലറ്റും പരിശീലകനുമായ അമീര്‍ അക്തര്‍ ഹാഷ്മി യാത്രയ്ക്കിടെ ഉറങ്ങുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നു.305 യാത്രക്കാരുടെ ജീവന്‍ മറന്ന ഹാഷ്മി, ട്രെയിനിയെ വിമാനത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചാണ് ബിസിനസ് ക്ലാസ് കാബിനില്‍ കിടന്ന് ഉറങ്ങിയത്. ട്രെയിനിക്ക് പരിശീലനം നല്‍കാന്‍ ചുമതലപ്പെട്ടയാളായിരുന്നു ഹാഷ്മി. ഈ ഇനത്തിലും ഇയാള്‍ക്ക് കമ്പനി വേതനം നല്‍കുന്നുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ 26നാണു സംഭവം അരങ്ങേറിയത്. ഇസ്‌ലാമാബാദ് – ലണ്ടന്‍ വിമാനത്തില്‍ ഹാഷ്മിക്കൊപ്പം മുഖ്യ ഓഫിസറായ അലി ഹസ്സന്‍ യസ്ദാനിയും ട്രെയിനി പൈലറ്റായ മുഹമ്മദ് ആസാദ് അലിയുമാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ട്രെയിനികളായി വരുന്ന വൈമാനികര്‍ക്കു പരീശിലനം നല്‍കുന്നതിന്റെ ചുമതലകൂടി വഹിക്കുന്ന ഹാഷ്മിക്ക്, ഈ ഇനത്തില്‍ മാത്രം ഒരു ലക്ഷം രൂപയോളം പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നു പാക്കിസ്ഥാനിലെ ദേശീയ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രെയിനിയായെത്തിയ മുഹമ്മദ് ആസാദ് അലിയെ ഒപ്പമിരുത്തി പരിശീലിപ്പിക്കുന്നതിനു പകരം, വിമാനത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം ട്രെയിനിയെ ഏല്‍പ്പിച്ച് ഇയാള്‍ ഉറങ്ങാന്‍ പോവുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ സമയം ഇയാള്‍ സീറ്റില്‍ കിടന്നുറങ്ങിയത്രെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാന യാത്രക്കാരില്‍ ഒരാള്‍ പൈലറ്റ് ബിസിനസ് ക്ലാസിലെ സീറ്റിലിരുന്ന് ഉറങ്ങുന്നതിന്റെ ചിത്രമെടുത്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ചിത്രം പ്രചരിപ്പിക്കുക മാത്രമല്ല, പൈലറ്റ് വരുത്തിയ ഗുരുതര വീഴ്ചയെക്കുറിച്ച് അദ്ദേഹം പരാതി നല്‍കുകയും ചെയ്തു. സംഭവം വിവാദമായതോടെ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പൈലറ്റിനെ ജോലിയില്‍നിന്നു തിരിച്ചുവിളിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് പൈലറ്റ്സ് അസോസിയേഷന്റെ (പിഎഎല്‍പിഎ) മുന്‍ പ്രസിഡന്റു കൂടിയായ ഹാഷ്മിക്കെതിരെ നടപടി സ്വീകരിക്കാന്‍ പിഐഎ ആദ്യം മടിച്ചെങ്കിലും, സമ്മര്‍ദ്ദം ശക്തമായതോടെ ജോലിയില്‍നിന്ന് തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പൈലറ്റിനെതിരെ നടപടി സ്വീകരിച്ച വിവരം അറിയിച്ച പിഐഎ വക്താവ് ഡാനിയേല്‍ ഗിലാനി, ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും വെളിപ്പെടുത്തി.സംഭവം വിവാദമായതോടെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഹാഷ്മിയെ ജോലിയില്‍നിന്നു തിരിച്ചുവിളിച്ചു. പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് പൈലറ്റ്‌സ് അസോസിയേഷന്റെ (പിഎഎല്‍പിഎ) മുന്‍ പ്രസിഡന്റ് കൂടിയാണ് ഹാഷ്മി.

Top