ഭക്ഷണത്തില്‍ തുപ്പുന്നത് മുസ്ലിങ്ങള്‍ക്ക് മസ്റ്റായ കാര്യം! 2016ല്‍ എന്നെ തുപ്പി! തുപ്പൽ ബിരിയാണി വിവാദത്തിന് വീണ്ടും വിവാദം. 400ഓളം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി.മുസ്ലിം വിരോധവുമായി പി സി ജോർജ്

കൊച്ചി: കടുത്ത മുസ്ലിം വിരോധവുമായി മുൻ പൂഞ്ഞാർ എം എൽ എ പിസി ജോർജ് .ഭക്ഷണത്തില്‍ തുപ്പുന്നത് മുസ്ലിങ്ങള്‍ക്ക് മസ്റ്റായ കാര്യമാണെന്ന് പിസി ജോര്‍ജ് പറയുന്നു. 400ഓളം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കണക്ക് എന്റെ കൈവശമുണ്ട്. ഹലാല്‍ ഭക്ഷണം വര്‍ഗീയതയാണ്. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര കൊടുക്കാന്‍ നോക്കിയതിന് ദേവസ്വം ബോര്‍ഡിന്റെ ആളുകളെ തല്ലണം. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വേളയില്‍ ഉസ്താദും എന്റെ ഒരു സുഹൃത്തും ദേഹം മുഴുവന്‍ തുപ്പിയെന്നും അവര്‍ പോയ ശേഷം ഞാന്‍ കുളിക്കുകയായിരുന്നുവെന്നും പിസി ജോര്‍ജ് പറയുന്നു.കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ കുറിച്ചും പിസി ജോര്‍ജ് പ്രതികരിച്ചു. മുസ്ലിങ്ങളുടെ നിയമങ്ങള്‍ എന്ന് പറഞ്ഞ് ജോര്‍ജ് ചില കാര്യങ്ങള്‍ പറയുകയും ചെയ്തു.ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് വളരെ നിന്ദ്യമായ ഭാഷയില്‍ പിസി ജോര്‍ജ് മുസ്ലിങ്ങളെ വിമര്‍ശിച്ചത്.

പടിഞ്ഞാറോട്ട് നോക്കി വേണം ഭക്ഷണം കഴിക്കാന്‍, നിന്ന് കഴിക്കുകയാണെങ്കില്‍ കാലിന്റെ തള്ളവിരല്‍ ചലിപ്പിക്കണം എന്നിവ മുസ്ലിമിന്റെ നിയമങ്ങളാണ് എന്ന് പിസി ജോര്‍ജ് പറയുന്നു. ഭക്ഷണത്തില്‍ തുപ്പുക എന്നത് ഇവര്‍ക്ക് മസ്റ്റായ കാര്യമാണ്. നിഷേധിച്ചിട്ട് കാര്യമില്ല. നമ്മുടെ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകുകയാണ്. ഇവന്‍മാര്‍ക്ക് എന്തും ആകാമെന്ന നിലയായിട്ടുണ്ടെന്നും പിസി ജോര്‍ജ് പറയുന്നു. 400ഓളം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടികകൊണ്ടുപോയ കണക്ക് തന്റെ കൈവശമുണ്ട് എന്നും ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ മുസ്ലിങ്ങളുടെ ഹോട്ടലില്‍ ആരും കയറാറില്ല. കയറിയാല്‍ തുപ്പല്‍ തിന്നേണ്ടി വരും. ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും ഹോട്ടലുണ്ട്. അതില്‍ ഹലാലില്ല. ഞങ്ങളുടെ മേഖലയിലെല്ലാം മാറ്റംവന്നിട്ടുണ്ടെന്നും പിസി ജോര്‍ജ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറെകാലം കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന പിസി ജോര്‍ജ് ഇത്തവണ വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാര്‍ പിസി ജോര്‍ജിനെതിരെ വോട്ട് ചോയ്തുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിന് ശേഷമാണ് മുസ്ലിങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷപരമായി പ്രതികരിക്കാന്‍ തുടങ്ങിയത്. നേരത്തെ എല്‍ഡിഎഫിലും യുഡിഎഫിലും മാറിമമാറി രാഷ്ട്രീയത്തില്‍ നിറഞ്ഞിരുന്നു പിസി ജോര്‍ജ്. 2016ല്‍ ഒരു മുന്നണിയും കൂടെ ചേര്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഒറ്റയ്ക്ക് മല്‍സരിക്കുകയും എസ്ഡിപിഐ പിന്തുണയോടെ ജയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയും മുസ്ലിം സംഘടനകളും പിസി ജോര്‍ജിനെതിരെയാണ് പ്രചാരണം നടത്തിയത്. പിസി ജോര്‍ജ് മുസ്ലിങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ചില ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നതോടെയാണ് വോട്ടില്‍ ചോര്‍ച്ചയുണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചില ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീവിരുദ്ധമായി പിസി ജോര്‍ജ് സംസാരിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. കന്യാസ്ത്രീകള്‍ക്കെതിരെ പിസി ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ എറണാകുളം ടൗണ്‍ പോലീസാണ് കേസെടുത്തത്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബിഎച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്. പ്രാഥമിക പരിശോധനയില്‍ പിസി ജോര്‍ജ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന പ്രചാരണം സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയാണ്. ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജിന്റെ പ്രതികരണം. ഭക്ഷണത്തില്‍ മൂന്ന് തവണ തുപ്പുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നതെന്നും അതില്‍ തുപ്പിയിട്ടുണ്ടാകുമെന്നും പിസി ജോര്‍ജ് പറയുന്നു.

Top