യത്തീംഖാനയിലെ വിദ്യാര്‍ത്ഥിനികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ശ്രീമതി ടീച്ചര്‍ എംപി; വയനാട് നടന്നത് കൊടുംക്രൂരത; വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി

വയനാട്: യത്തീംഖാനയിലെ വിദ്യാര്‍ത്ഥിനകളെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയതായി പികെ ശ്രീമിതി എംപി. ഇരയായ കുട്ടകളോട് സംസാരിച്ചതിനുശേഷമാണ് ശ്രീമതി ടീച്ചര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുറിയില്‍ കൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. കുട്ടികളുടെ നഗ്‌നചിത്രം പകര്‍ത്തി പിന്നീടും പീഡിപ്പിച്ചു.

രണ്ട് മാസത്തോളമായി പ്രതികള്‍ വിളിക്കുമ്പോഴെല്ലാം പോകേണ്ട സ്ഥിതിയിലായിരുന്നു പെണ്‍കുട്ടികള്‍. കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ തുറന്നു പറയാന്‍ പോലും പറ്റാത്ത അത്ര ഭീകരമായ മാനസികാവസ്ഥയിലാണ് കുട്ടികള്‍ ഇപ്പോള്‍. ഇവരുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിവെച്ചിരുന്നു. വിളിക്കുമ്പോള്‍ ചെല്ലാതിരുന്നാല്‍ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും. എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ വളരെ മോശമായ തരത്തിലാണ് പീഡിപ്പിച്ചത്. ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനും കുട്ടികളെ വിധേയരാക്കി. തിരിച്ചറിയല്‍ പരേഡിന് കൊണ്ടു വന്നപ്പോള്‍ പ്രതികളിലൊരാള്‍ കുട്ടിയെ കൈകൊണ്ട് ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. തിരിച്ചറിയല്‍ പരേഡിന് വന്നപ്പോള്‍ പോലും കുട്ടികളെ ഭീഷണിപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞത് ഞെട്ടിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിന് വേണ്ടി ഈ യത്തീംഖാനയില്‍ ധാരാളം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിയമപരമായി രൂപീകരിക്കേണ്ട, ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി ഈ സ്ഥാപനത്തില്‍ രൂപീകരിച്ചിരുന്നില്ല. അനാഥരായ കുട്ടികളാണ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ എത്ര പേര്‍ പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമല്ല. സ്ഥാപനത്തിലെ കൗണ്‍സിലര്‍മാര്‍ക്ക് പുറമെ സാമൂഹിക നീതി വകുപ്പ് മുന്‍കൈയ്യെടുത്ത് ഇവിടുത്തെ എല്ലാ പെണ്‍കുട്ടികളെയും കൗണ്‍സിലിങിന് വിധേയമാക്കണമെന്നും പി.കെ ശ്രീമതി പറഞ്ഞു. വ്യവസ്ഥാപിതമായി നടക്കുന്ന സ്ഥാപനത്തില്‍ കൗണ്‍സിലര്‍മാര്‍ ഉണ്ടായിട്ടും കുട്ടികള്‍ രണ്ട് മാസത്തോളമായി അവരോട് കാര്യങ്ങള്‍ പറഞ്ഞില്ല. ഭയം കാരണമാണ് ഇത് സംഭവിച്ചതെന്നും പി.കെ ശ്രീമതി എം.പി പറഞ്ഞു. പുറത്ത് നിന്നുള്ള കൗണ്‍സിലേഴ്‌സിനെ എത്തിച്ച് കുട്ടികളെ കൗണ്‍സില്‍ ചെയ്യണം. നിരവധി കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിനിരയായതായി സംശയിക്കുന്നതായും എംപി പറഞ്ഞു.

Top