കുടുക്കിയത് പൊലീസിലെ ആർഎസ്എസ്: വിവാദ വെളിപ്പെടുത്തലിനൊരുങ്ങി രശ്മിയും പശുപാലനും; കുടുക്കിയത് പൊലീസിലെ ഉന്നതനെന്നും ആരോപണം

ക്രൈം ഡെസ്‌ക്

കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിൽ കുടുക്കി ഒരു വർഷത്തോളം തടവിൽ കഴിഞ്ഞ രാഹുൽ പശുപാലനും ഭാര്യ രശ്മിയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്താനൊരുങ്ങുന്നു. തങ്ങളെ കേസിൽ കുടുക്കിയതിനു പിന്നിൽ ആർഎസ്എസ് സ്വാധീനമുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന സൂചനകൾ ഇവർ നൽകിക്കഴിഞ്ഞു. നവംബറിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇതുവരെയും പരസ്യമായി രംഗത്ത് വരാതിരുന്നത് ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നതായും രാഹുലുമായി അടുത്ത വൃത്തങ്ങൾ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനോടു പറഞ്ഞു. തങ്ങളെ കുടുക്കിയതു സംബന്ധിച്ചു പൂർണമായ തെളിവുകൾ ലഭിച്ച ശേഷം ഇതു സംബന്ധിച്ചു പത്രസമ്മേളനം നടത്തി കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനാണ് ഇരുവരും തയ്യാറെടുക്കുന്നതെന്നാണ് സൂചന.
resmi
കഴിഞ്ഞ നവംബറിലാണ് രാഹുൽ പശുപാലനും ഭാര്യ രശ്മിയും ഓൺലൈൻ പെൺവാണിഭക്കേസിൽ കുടുങ്ങി ജയിലിലാകുന്നത്. പിന്നീട് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇരുവരും 2016 നവംബർ നാലിനു ജയിൽ മോചിതരായി. ഇരുവരും ജയിൽ മോചിതരായെങ്കിലും ഒരു മാസത്തിലേറെയായി അജ്ഞാത വാസം തുടരുകയായിരുന്നു. ഇതിനിടെയാണ് ക്രിസ്മസ് പിറ്റേന്ന് രാഹുലിന്റെ ഫെയ്‌സ്ബുക്കിൽ ഇരുവരും ചേർന്നു നിൽക്കുന്ന സെൽഫി പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് രണ്ടു പേരെയും വിശദാംശങ്ങൾ പുറത്തു വന്നതും.
സോഷ്യൽ മീഡിയയിലും ചുംബന സമരത്തിന്റെ മുൻ നിരയിലും നിന്നതാണ് ആർഎസ്എസ് ചായു വുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടാക്കി തങ്ങളെ മാറ്റിയതെന്നാണ് ഇരുവരും ആരോപണം ഉന്നയിക്കുന്നത്. കുട്ടികളെ തങ്ങൾ ലൈംഗിക വൈകൃതത്തിനു ഉപയോഗിച്ചു എന്ന ഗുരുതരമായ കുറ്റാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നു കോടതിയിൽ തെളിയിക്കാൻ സാധിക്കും. എന്നാൽ, ആർഎസ്എസ് ചായ് വുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മനപൂർവം തങ്ങളെ കേസിൽ കുടുക്കാൻ കൃത്രിമ തെളിവുകൾ ചാർത്തുകയായിരുന്നു എന്നാണ് ഇരുവരും ആരോപണം ഉന്നയിക്കുന്നത്. ഇതിനുള്ള തെളിവുകൾ വരും ദിവസങ്ങൾ പുറത്തു വിടുമെന്നാണ് ഇരുവരും നൽകുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top