അമ്മ ശ്യാമളയ്ക്കൊപ്പം കാവ്യ മുങ്ങിയതോ? കാവ്യയും അമ്മയും വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് നീക്കം

കൊച്ചി: ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യ എവിടെയെന്നും മകള്‍ മീനാക്ഷി എവിടെയെന്നുമുള്ള ചോദ്യങ്ങള്‍ സജീവമാണ്. ഇതിനിടെയാണ് കാവ്യയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന വാര്‍ത്ത സജീവമായിരിക്കുന്നത് എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.കേസില്‍ സംശയ നിഴലിലുള്ള കാവ്യ ദിലീപിന്‍റെ ആലുവയിലെ വീട്ടിലോ വെണ്ണലയിലെ വില്ലയിലോ ഇല്ലെന്നാണ് സിനിമ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, കാവ്യ വിദേശത്തേക്ക് പോയെന്ന വാര്‍ത്തകള്‍ ഉയര്‍ന്നുണ്ടെങ്കിലും പോലീസ് ഇത് തള്ളുന്നു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കാവ്യ മാധവന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു.എങ്കിലും ഇത്തരമൊരു സാഹചര്യം കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിവാദം ഉയര്‍ന്നു വന്ന സമയത്ത് കാവ്യ ദിലീപുമൊന്ന് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ എത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പതിവു തെറ്റിച്ച്‌ മകള്‍ മീനാക്ഷിയെ കൂട്ടാതെ ആയിരുന്നു ആ ക്ഷേത്രദര്‍ശനം.

കാവ്യാ മാധവന്‍ എവിടെയാണെന്നതിനെ കുറിച്ച്‌ ആര്‍ക്കും ഒരു സൂചനയുമില്ല. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ കാവ്യാ മാധവന്‍ ഇല്ല. വെണ്ണലയിലെ വില്ലയിലും കാവ്യയില്ലെന്നാണ് സൂചന. അതിനിടെ കാവ്യ ദുബായില്‍ പോയെന്ന പ്രചരണം കൊച്ചിയില്‍ സജീവമാണ്. ഇത് സ്ഥിരീകരിക്കാന്‍ പൊലീസും തയ്യാറാകുന്നില്ല. അതിനിടെ വിദേശത്തേക്ക് കാവ്യ കടക്കാനുള്ള സാധ്യത പൊലീസ് കാണുന്നുണ്ട്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ഫെയ്സ് ബുക്ക് പോസ്റ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത കാവ്യ ആരുമായും ദിലീപിന്റെ അറസ്റ്റില്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഇതും കാവ്യയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവമാക്കുകയാണ്. കാവ്യയുടെ അമ്മ ശ്യാമളാ മാധവനേയും കേസില്‍ പൊലീസ് സംശയിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലുവയിലെ വീട്ടില്‍ കാവ്യ ഇല്ലെന്നത് ഉറപ്പാണ്. ദിലീപ് അറസ്റ്റിലായ ശേഷവും കാവ്യ ഇവിടെ എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. ഈ വിവാദം ഉയര്‍ന്ന ശേഷം കൊടുങ്ങല്ലൂരിലെ അമ്ബലത്തില്‍ ദിലീപുമൊത്ത് കാവ്യ പോയിരുന്നു. സാധാരണ ഇത്തരം യാത്രകളില്‍ മകള്‍ മീനാക്ഷിയേയും കൊണ്ടു പോകാറുണ്ട്. എന്നാല്‍ കൊടുങ്ങല്ലൂരിലെ യാത്രയില്‍ മീനാക്ഷി ഉണ്ടായിരുന്നില്ല. ആലുവയിലെ വീട്ടില്‍ ദിലീപിന്റെ ബന്ധുക്കള്‍ക്കൊപ്പം മീനാക്ഷിയുണ്ടെന്നാണ് സൂചന. സിനിമയിലെ പലരും മീനാക്ഷിയെ സമാധാനിപ്പിക്കാനായി ബന്ധപ്പെടുന്നുണ്ട്. അമ്മ മഞ്ജു വാര്യരും മകളുമായി സംസാരിച്ചതായി സൂചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ മകളെ വിട്ടുകിട്ടാനായി മഞ്ജു ഉടന്‍ നിയമ യുദ്ധത്തിന് ഇറങ്ങില്ലെന്നാണഅ സൂചന. മകള്‍ക്ക് പരമാവധി മാനസിക പിന്തുണ നല്‍കാനാണ് മഞ്ജു ശ്രമിക്കുന്നത്.KAVYA MOTHER -PRAYER
ആലുവ വീട്ടിലെ ഓരോ നീക്കവും പൊലീസ് പരിശോധിക്കുന്നുമുണ്ട്. കാവ്യയുടെ വെണ്ണലയുടെ വീടും നിരീക്ഷണത്തിലാണ്. കാവ്യ എവിടെയുണ്ടെന്ന് പൊലീസ് വ്യക്തമായി മനസ്സിലാക്കുന്നുണ്ട്. നേരത്തെ ദിലീപും കാവ്യയും ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. അറസ്റ്റ് ഭയന്ന് കാവ്യ രാജ്യം വിടാനുള്ള സാധ്യതയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. പിടിയിലായിട്ടും മറ്റു പലരെയും സംരക്ഷിക്കുന്ന നിലപാടാണ് ദിലീപ് സ്വീകരിക്കുന്നതെന്നാണ് പൊലീസ് സംശയം. മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്ന തരത്തിലാണ് നീക്കങ്ങള്‍. മാഡം എന്ന് കത്തില്‍ സുനി പരാമര്‍ശിച്ചയാളെക്കുറിച്ചും സൂചനകളില്ല. മറ്റു പല പ്രമുഖരും ഇതിനു പിന്നില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. വെണ്ണലയിലെ വീട്ടിലായിരുന്നു കാവ്യ ഉണ്ടായിരുന്നത്. ഈ വീട് ഇന്ന് പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. സിനിമയിലെ സുഹൃത്തുക്കള്‍ക്കും കാവ്യയെ കുറിച്ച്‌ വിവരമില്ല.
ഭാര്യയേയും സുഹൃത്തുക്കളേയും രക്ഷിക്കാന്‍ കരുതലോടെയാണ് ദിലീപ് മൊഴി നല്‍കിയത്. അടുത്ത സുഹൃത്തായ നാദിര്‍ഷയ്ക്കും മാനേജര്‍ അപ്പുണ്ണിക്കും ആക്രമണത്തെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ പിന്നീട് തെളിവുകള്‍ നശിപ്പിക്കാന്‍ ഇരുവരും കൂട്ടു നിന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് നാദിര്‍ഷയും അപ്പുണ്ണിയും ഇതിലേയ്ക്ക് വരുന്നതെന്നാണ് പൊലീസ് കരുതുന്നത്. കത്തില്‍ പറയുന്ന മാഡം ആരാണെന്നും സ്ഥിതീകരിക്കേണ്ടിയിരിക്കുന്നു.
കസ്റ്റഡിയിലുള്ള ദിലീപില്‍ നിന്ന് പൊലീസ് ഇത് മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്. അതിന് ശേഷം കാവ്യയേയും അമ്മ ശ്യാമളേയും ചോദ്യം ചെയ്യാനാണ് പദ്ധതി. ഇതിനിടെയാണ് ഇവര്‍ എവിടെയാണുള്ളതെന്ന സംശയം സജീവമാകുന്നത്. കടുത്ത സമ്മര്‍ദ്ദത്തിലാണ് കാവ്യയെന്നാണ് ലഭിക്കുന്ന സൂചന. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്ബോള്‍ പോലും കാണാന്‍ കാവ്യ എത്തിയിട്ടില്ല.അതിനിടെയ ജയിലിലോ കോടതിയിലോ തന്നെ കാണാന്‍ വരരുതെന്ന് കാവ്യയ്ക്ക് ദിലീപ് നിര്‍ദ്ദേശം കൊടുത്തതായും സൂചനയുണ്ട്. അതുകൊണ്ടാണ് ജയിലില്‍ കാവ്യ എത്താത്തതെന്നും വിലയിരുത്തലുണ്ട്. കേസില്‍ സുനി പറഞ്ഞ മാഡത്തെ തപ്പിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തില്‍ കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുമായി കാവ്യാമാധവന് പരിചയമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം സത്യമാണോ അതോ അന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള ദിലീപിന്റെ ശ്രമം ആയിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.ഗൂഢാലോചന ദിലീപ് തനിയെയാണ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നിരുന്നാലും കേസില്‍ ക്വട്ടേഷന്‍ കൊടുത്ത മാഡത്തിലേക്കും അന്വേഷണം നീളുകയാണ്. ഇതിന് പുറമേയാണ് പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പൊലീസിന് തെളിവുകള്‍ കിട്ടിയത്. ലക്ഷ്യയ്ക്ക് സമീപമുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമായിരുന്നു ഇക്കാര്യം കിട്ടിയത്. അതേസമയം ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇതില്ല.പത്തുദിവസത്തേക്ക് റെക്കോഡ് ചെയ്യാവുന്ന സംവിധാനമാണ് ഇവിടെയുള്ളത്. ഒപ്പം ലക്ഷ്യയിലെ രണ്ടു ലക്ഷം രൂപയുടെ കണക്കില്‍ പെടാത്ത ഇടപാടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും കാവ്യയേയും അമ്മയേയും സംശയ നിഴലിലാക്കുന്നു.

Top