അന്നു രാത്രി നടന്നത്, നടി പറഞ്ഞത്; രമ്യയോട് ചോദിച്ചു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് യുവനടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു.

ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. അതിനിടെ കേസില്‍ ജയിലിലുള്ള ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ രാമന്‍ പിള്ള മുഖേന ദിലീപ് രണ്ടാം തവണയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. നേരത്തേ രാംകുമാറായിരുന്നു താരത്തിന്റെ അഭിഭാഷകന്‍.

ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് രമ്യയുടെ മൊഴിയെടുത്തത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

രമ്യയില്‍ നിന്നും രണ്ടേ കാല്‍ മണിക്കൂറോളം അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി. രാവിലെ പത്തു മണിക്കു തുടങ്ങിയ മൊഴിയെടുക്കല്‍ ഉച്ചയ്ക്ക് 12.15നാണ് അവസാനിച്ചത്.

തൃശൂരില്‍ നിന്നും രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകവെയാണ് പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് രമ്യയുടെ മൊഴിയെടുത്തത്.

ആക്രമിക്കപ്പെട്ട ശേഷം കുറച്ചു ദിവസം നടി രമ്യക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

കേസില്‍ ജയിലിലായ ദിലീപിന് ഏറെ നിര്‍ണായക ദിവസമാണ് നാളെ. ഹൈക്കോടതിയില്‍ താരം നല്‍കിയ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നത്. ഒരു തവണ ഹൈക്കോടതി ദിലീപിന്റെ അപേക്ഷ തള്ളിയിരുന്നു. അതുകൊണ്ട് തന്നെ ഇനിയും തള്ളുകയാണെങ്കില്‍ അത് താരത്തിന് കനത്ത തിരിച്ചടിയാവും.

Top