ഫേയ്‌സ്ബുക്കില്‍ സ്ത്രീകളെ ശല്ല്യം ചെയ്യുന്ന പ്രവാസി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; അംജിത്ത് അടൂരിനെ പോലീസ് പൊക്കിയത് വീട്ടില്‍ നിന്ന്; സ്ത്രീകളെ അസഭ്യം പറയുന്ന എല്ലാ ഞെരബ് രോഗികള്‍ക്കും മുന്നറിയിപ്പ്

അടൂര്‍: സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അസഭ്യം പറഞ്ഞ കേസില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോട്ടയം സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് പ്രവാസി കോണ്‍ഗ്രസിന്റെ ഭാരവാഹി എന്ന് അവകാശപെടുന്ന അംജിത്ത്ഖാനെയാണ് രാവിലെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അംജിത്തിനെതിരായി ആദ്യമായി പരാതി നല്‍കുന്നത്. നിരവധി തവണ ഇയാള്‍ക്കെതിരെ പരാതി നല്‍കിയട്ടും പോലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ദേശിയ വനിതാ കമ്മീഷനെ പരാതിക്കാരി സമീപിക്കിക്കുകായിരുന്നു. കേന്ദ്ര മന്ത്രി മേനകാഗാന്ധിക്കും പരാതി നല്‍കി. പരാതിയില്‍ നടപടി സ്വീകരിച്ച് അറിയിക്കാന്‍ ഡിജിപിയോട് മേനകാ ഗന്ധിയുടെ ഓഫിസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊക്കാന്‍ പോലീസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ സ്റ്റേഷനുകളിലായി അംജിത്തിനെതിരെ മൂന്ന് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സത്രീകളെ പിന്തുടര്‍ന്ന്് നിരന്തമായി ശല്ല്യം ചെയ്തായാണ് വകുപ്പ്. പോലീസ് നടപടി വൈകുന്നതിനെതിരെ ഹൈക്കോടതിയേയും പരാതിക്കാരി സമീപിച്ചിരുന്നു.

മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ഇയാള്‍ തട്ടിപ്പുകള്‍ നടത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. സൗദിയില്‍ പ്രവാസി കോണ്‍ഗ്രസ് ഭാരവാഹിയാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ നാട്ടില്‍ കാര്യമായ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളോ ബന്ധങ്ങളോ ഇല്ല. കെസി വേണുഗോപാലിന്റെ പേരില്‍ ഇയാള്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപെട്ടിരുന്നു. കോണ്‍ഗ്രസ് പരിപാടികള്‍ നേതാക്കന്‍മാരുമായ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് ഇയാള്‍ ആളുകളെ വലയില്‍ വീഴ്ത്തുന്നത്. ഇയാള്‍ക്കെതിരെ നിരവധി സ്റ്റേഷനുകളിലാണ് ഇത്തരത്തില്‍ സ്ത്രീകളുടെ പരാതികളുള്ളത്.

Top