സീരിയല്‍ നടിയുടെ മരണത്തില്‍ കലാശിച്ചത് അമിതമാ മദ്യപാനം; പ്രത്യുക്ഷ മദ്യത്തിന് അടിമ

മുംബൈ: ബാലികാവധു സീരിയല്‍ നടി പ്രത്യൂഷ ബാനര്‍ജിയുടെ ആത്മഹത്യ അമിത മദ്യാപാനം മൂലവും കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായുളള ബന്ധത്തിന്റെ പേരിലുള്ള വിഷമങ്ങളുമാണെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിക്കുന്ന അന്നും തലേദിവസം രാത്രിയും അമിതമായി പ്രത്യുഷ മദ്യപിച്ചിരുന്നു. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അന്ന് രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി കാമുകനും പറഞ്ഞു.

തന്റെ കൂട്ടുകാരികളില്‍ ഒരാള്‍ ആ രാത്രിയില്‍ തങ്ങള്‍ക്കൊപ്പം ആ കെട്ടിടത്തില്‍ താമസിച്ചു. നന്നായി കുടിച്ചു കഴിഞ്ഞപ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കൂട്ടുകാരിക്ക് ബാന്ദ്രയിലെ പള്ളിയിലേക്ക് പോകണമെന്ന് പറഞ്ഞു. പ്രത്യൂഷയെ വീട്ടിലാക്കി തങ്ങള്‍ ബാന്ദ്രയിലെ മൗണ്ട് മാരി ചര്‍ച്ചില്‍ പോകുകയും തിരിച്ചു വരികയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ നാലു മണിയോടെ തിരിച്ചു വരുമ്പോള്‍ തങ്ങളുടെ മുറിയില്‍ പ്രത്യൂഷ കിടന്നുറങ്ങുകയായിരുന്നു.
രാവിലെ ചെറിയ കാര്യങ്ങള്‍ പറഞ്ഞു തങ്ങള്‍ വഴക്കുണ്ടാക്കി. പ്രത്യൂഷ അപ്പോള്‍ കുടിക്കാന്‍ തുടങ്ങി. രാവിലെ തന്നെ കുടിക്കരുതെന്ന തന്റെ ഉപദേശം അവള്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് താനും കുടിക്കാന്‍ കൂടി. ഉച്ചയ്ക്ക് ഒരു മണിയോടെ തനിക്ക് ചില ജോലികള്‍ ചെയ്യേണ്ടതുണ്ടായിരുന്നതിനാല്‍ പോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് പ്രത്യൂഷയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. പിന്നീട് അനേകം തവണ വിളിച്ചപ്പോള്‍ ഫോണെടുത്തു. തുടര്‍ന്ന് പുറത്തുനിന്നും ഭക്ഷണം കൊണ്ടുവരട്ടേ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടി കിടക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരുമായി ബാല്‍ക്കണി വഴി വാതില്‍ തുറന്ന് വീട്ടിനുള്ളില്‍ കയറിയപ്പോഴാണ് പ്രത്യൂഷ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

പെട്ടെന്ന് തന്നെ കഴുത്തിലെ ദുപ്പട്ട എടുത്തുമാറ്റി കോകിലാബെന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേയ്ക്കും അവള്‍ മരിച്ചിരുന്നുതായാണ് കാമുകന്‍ പറയുന്നത്.

 

Top