ഉദ്യോഗാർഥികളുടെ വികാരത്തോടൊപ്പമാണുള്ളത്, ഒരു റാങ്ക്‌ലിസ്റ്റ് മാത്രമായി നീട്ടാൻ കഴിയില്ല: മുഖ്യമന്ത്രി.അപ്രഖ്യാപിത നിയമന നിരോധനത്തിന് നീക്കമെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം :പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. റാങ്ക്‌ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം നടത്തും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിലവില്‍ റാങ്ക്‌ലിസ്റ്റ് നീട്ടാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാങ്ക്‌ലിസ്റ്റ് വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ എംഎല്‍എല്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകായിരുന്നു മുഖ്യമന്ത്രി.

പിഎസ്‌സി ഇന്ത്യയിലെ മറ്റേതു സ്ഥാപനങ്ങളെക്കാളും തൊഴിൽ നൽകുന്ന സ്ഥാപനമാണ്. കമ്മീഷന്റെ യശസ് ഇടിച്ചുതാഴ്ത്തുകയാണ് പ്രമേയ അവതാരകൻ ചെയ്തത്. ഇത് ഒട്ടും ഗുണകരമല്ല. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി സംബന്ധിച്ച് മറ്റൊരു വാദഗതിയിലേക്ക് പോകുന്നില്ല. അവ കീഴ്‌കോടതിയും ഹൈക്കോടതിയും പരിശോധിക്കേണ്ട വിഷയമാണ്. ഇത്തരം പ്രശ്‌നങ്ങളിൽ നിയമപരമായ സാധുത പരിശോധിക്കേണ്ടിവരും. പിഎസ്‌സി അപ്പീൽ പോകുമെന്ന് അറിയിച്ചിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു. ഒരു റാങ്ക്‌ലിസ്റ്റ് മാത്രമായി നീട്ടാൻ കഴിയില്ല. എൽജിഎസ് ലിസ്റ്റിൽനിന്ന് 6,984 നിയമന ശുപാർശ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികളുടെ വികാരത്തോടൊപ്പമാണ് സർക്കാറുള്ളത്. വനിതാ കോൺസ്റ്റബിൾ സേനയിൽ പടിപടിയായി 15 ശതമാനമാക്കി ഉയർത്തും. അതിനർത്ഥം ബംഗളൂരുവിലെ അവസാനത്തെയാൾക്കടക്കം ജോലി ലഭിക്കുന്നതുവരെ ലിസ്റ്റ് നീട്ടുമെന്നല്ല. ഏത് റാങ്ക്‌ലിസ്റ്റും കാലാവധി തീരുമ്പോൾ അവസാനിക്കും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകാൻ ഒരു സർക്കാരിനും കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിന് നീക്കമെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു .ലക്ഷക്കണക്കിന് യുവാക്കൾ കാത്തിരിക്കുന്ന വിഷയമാണ് പിഎസ്‌സി റാങ്ക്‌ലിസ്റ്റ്. പിഎസ്‌സിയെ കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്. പാർട്ടി സർവീസ് കമ്മീഷനാക്കാൻ സർക്കാർ അനുവദിക്കരുത്. ഉദ്യോഗാർത്ഥികളാണ് ട്രിബ്യൂണലിൽ പോയത്, പ്രതിപക്ഷമല്ല. ഇതിൽ അപ്പീൽ പോകാനുള്ള പിഎസ്‌സി നീക്കത്തെ സർക്കാർ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് അർഹമായ തൊഴിൽ കിട്ടിയിട്ടില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചയുണ്ടായി. ആരെ സഹായിക്കാനാണ് സർക്കാർ പിടിവാശി കാണിക്കുന്നത്? കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധത്തിന് കോപ്പുകൂട്ടുകയാണ്. മറ്റൊരു റാങ്ക്‌ലിസ്റ്റ് നിലവിലില്ലാത്തപ്പോൾ നിലവിലെ ലിസ്റ്റ് നീട്ടണം. ഉദ്യോഗസ്ഥർ എഴുതിനൽകുന്നതിൽ യാഥാർത്ഥ്യമില്ല. ഉദ്യോഗാർത്ഥികൾക്ക് കൊടുത്ത ഉറപ്പ് പോലും പാലിക്കപ്പെടുന്നില്ല-ഷാഫി വിമർശിച്ചു.

Top