പള്‍സര്‍ സുനിയുടെ അറസ്റ്റ് കോടതി അംഗീകരിച്ചു. കേസ്സ് നിലനില്‍ക്കുന്ന സ്‌റ്റേഷനിലും തുടര്‍ന്ന് കോടതിയിലും ഹാജരാക്കാന്‍ നിര്‍ദ്ദേശം

നടിയെ ആക്രമിച്ച കേസില്‍ പോലീസ് കോടതിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം എസിജെഎം കോടതി അംഗീകരിച്ചു. കേസ് എടുത്ത സ്റ്റേഷനില്‍ പ്രതികളെ ഹാജരാക്കണം എന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയിലേ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. കോടതിമുറിക്കുള്ളില്‍ നിന്ന് അറസ്റ്റ് ചെയ്തു എന്ന പ്രതികളുടെ വക്കീലന്മാരുടെ പരാതിയിലാണ് ഉത്തരവ്. ഇതിനിടയില്‍ പ്രതികളുടെ കീഴടങ്ങലാണ് അംഗീകരിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകളുമുണ്ടായിരുന്നു

ഇന്ന് ഉച്ചയ്ക്കാണ് നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനിയെയും വിജേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം എസിജെഎം കോടതിയില്‍ നടന്ന നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലാണ് പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും പോലീസ് പിടികൂടിയത്. ഉച്ചയോടെ എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങാനാണ് പള്‍സര്‍ സുനിയും വിജേഷും കീഴടങ്ങാന്‍ എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ പോലീസ് വിവിധ കോടതികളില്‍ കനത്ത ജാഗ്രതയിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനാല്‍ കോയമ്പത്തൂരില്‍ നിന്നും രഹസ്യമായി എത്തിയ പള്‍സറും, വിജേഷും കോടതിയില്‍ എത്തി. എന്നാല്‍ ഇവിടെ ജഡ്ജി ഉച്ചഭക്ഷണത്തിനായി പോയിരുന്നു. ഇതേ സമയം കോടതിയില്‍ കയറിയ സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച് പുറത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു,

Top