പള്‍സര്‍ സുനിയുടെ കാമുകി പോലീസ് കസ്റ്റഡിയില്‍; മറ്റൊരു സ്ത്രീ സുഹൃത്തും പോലീസ് നിരീക്ഷണത്തില്‍; വീഡിയോ ചിത്രീകരിച്ച് മൊബൈലിനായും അന്വേഷണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതി സുനിലിന്റെ കാമുകിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുറ്റകൃത്യത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. മറ്റൊരു സ്ത്രീ സുഹൃത്തിന് നേരെയും അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സുനിയെയും വിജേഷിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ ആലുവ കോടതി ഇന്ന് പരിഗണിക്കും. മുഖ്യസൂത്രധാരനായ സുനിയെയും വിജീഷിനെയും പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ അപേക്ഷ. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുളള പ്രധാനപ്പെട്ട തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപേക്ഷയില്‍ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാദം കേട്ട് വിധി പറയും. അതേസമയം സുനിയുടെ സുഹൃത്തായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.കടവന്ത്രയില്‍ ബ്യൂട്ടിപാര്‍ലറും വസ്ത്രശാലയും നടത്തുന്ന യുവതിയെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കിട്ടാത്തതും പോലീസിന് തലവേദനയാകുന്നുണ്ട്. മെമ്മറി കാര്‍ഡ് ഊരി മാറ്റിയിട്ടാകാം ഫോണ്‍ ഉപേക്ഷിച്ചിരിക്കുക എന്ന് പോലീസ് സംശയിക്കുന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങളും കാമുകിയില്‍ നിന്ന് അറിയാനാകുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്.

കൊടുംക്രിമിനലായ സുനിയുമായി ഈ യുവതിക്ക് വര്‍ഷങ്ങളായി ഗാഢബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.പാലായിലെ തട്ടിപ്പ് കേസില്‍ സുനി ജയിലിയായപ്പോള്‍ ഇവര്‍ അവിടെയെത്തി സന്ദര്‍ശിച്ചതായും വിവരം കിട്ടിയിട്ടുണ്ട്.നടിയെ ആക്രമിച്ച കേസില്‍ യുവതിക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം.നേരത്തെ ഒരു സ്ത്രീയാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് നടിയോട് സുനി പറഞ്ഞതായി പോലീസിന് വിവരം കിട്ടിയിരുന്നു.ഈ സാഹചര്യത്തിലാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. അതേസമയം പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്ന സുനിയുടെ മൊഴി വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

Top