രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ് കാനഡയിൽ നിന്നുള്ള ഇ മെയിൽ പരാതിയിൽ. അതിജീവിതയുടെ നഗ്‌ന വീഡിയോ എടുത്ത് സൂക്ഷിച്ചു.സാമ്പത്തിക ചൂഷണത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ.2024 ഏപ്രില്‍ 24 ൽ പത്തനംതിട്ടയിലെ ഹോട്ടലില്‍ വെച്ച് ആദ്യ ബലാത്സംഗം. ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ ഭ്രൂണാവശിഷ്ടം തെളിവായി സൂക്ഷിച്ചു. ശബ്ദരേഖകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഞെട്ടിക്കുന്നത്. കാനഡ കേസിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ.

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മൂന്നാം കേസിലും കുരുക്ക് മുറുകുന്നു. 2024 ഏപ്രില്‍ 24-ന് പത്തനംതിട്ടയിലെ ഒരു ഹോട്ടലില്‍ വെച്ച് രാഹുല്‍ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനൊപ്പം, ഗര്‍ഭച്ഛിദ്രം നടത്തിയതിന്റെ തെളിവായി ഭ്രൂണാവശിഷ്ടം വരെ അതിജീവിത സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ എംഎല്‍എയുടെ അറസ്റ്റ് പോലീസ് വേഗത്തിലാക്കുകയായിരുന്നു.

പരാതിക്കാരിയായ യുവതി നാളെ നാട്ടിലെത്താനിരിക്കെ, അതിനു മുൻപുതന്നെ രാഹുലിനെ വലയിലാക്കാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് സംഘം രാഹുലിനെ നിഴൽപോലെ പിന്തുടരുകയായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന അതേ ഹോട്ടലിൽത്തന്നെ പോലീസ് ഉദ്യോഗസ്ഥർ രഹസ്യമായി മുറിയെടുത്ത് അദ്ദേഹത്തിന്റെ ഓരോ യാത്രകളും നീക്കങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാം ബലാത്സം​ഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ. ഇന്നലെ ഉച്ചമുതല്‍ തന്നെ പാലക്കാട് എംഎല്‍എ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. രാഹുല്‍ മുറിയില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഘം ഹോട്ടലിലേക്ക് എത്തിയത്.

പൂങ്കുഴലി ഐപിഎസിന്റെ കൃത്യമായ പ്ലാനിംഗും പഴുതടച്ച നീക്കങ്ങളുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മൂന്ന് ദിവസം മുൻപ് കാനഡയിലുള്ള തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്ക് നേരിട്ട് ഇമെയിൽ വഴി പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതിയിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം ഉടനടി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

തിരുവല്ല സ്വദേശിനിയും നിലവില്‍ കാനഡയിലുമുള്ള യുവതി മുഖ്യമന്ത്രിക്ക് അയച്ച പരാതിയാണ് രാഹുലിന് വിനയായത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി എഐജി പൂങ്കുഴലി ഐപിഎസ് മുന്‍പാകെ യുവതി മൊഴി നല്‍കി. ഗര്‍ഭാവസ്ഥയില്‍ ഡോക്ടറെ കണ്ടതിന്റെയും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയയായതിന്റെയും രേഖകള്‍ യുവതി കൈമാറി. അതിലുപരി, അലസിപ്പോയ ഗര്‍ഭത്തിന്റെ ഭ്രൂണാവശിഷ്ടം തെളിവായി തന്റെ പക്കലുണ്ടെന്ന് യുവതി മൊഴി നല്‍കിയത് കേസില്‍ നിര്‍ണ്ണായകമായി. ശബ്ദരേഖകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

തിരുവല്ലയിൽ വെച്ച് പീഡിപ്പിച്ചു എന്നതിന് പുറമെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. പാലക്കാട് വെച്ചും താൻ ചൂഷണത്തിന് ഇരയായെന്നും അവിടെ രാഹുലിന് ഫ്ലാറ്റ് എടുത്തു നൽകാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയെന്നും യുവതി ആരോപിക്കുന്നു. തന്നെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും യുവതി വീഡിയോ കോൺഫറൻസിലൂടെ മൊഴി നൽകിയിട്ടുണ്ട്. ഈ നിർണ്ണായക മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

വിവരങ്ങൾ ചോരാതിരിക്കാനും രാഹുൽ രക്ഷപ്പെടാതിരിക്കാനും അതീവ രഹസ്യമായാണ് പൂങ്കുഴലി ഐപിഎസ് ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. അറസ്റ്റിന് തൊട്ടു മുൻപുള്ള മണിക്കൂറുകളിൽ ഷൊർണ്ണൂർ ഡിവൈഎസ്പിയെ മാത്രം വിശ്വാസത്തിലെടുത്താണ് അവർ ഈ നീക്കം നടത്തിയത്.

പീഡനം മാത്രമല്ല, രാഹുലിന്റെ സാമ്പത്തിക ചൂഷണത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാലക്കാട് എംഎല്‍എ ആയ ശേഷം ഉപതിരഞ്ഞെടുപ്പ് ചെലവുകള്‍ക്കും ഫ്‌ലാറ്റ് വാങ്ങാനുമായി രാഹുല്‍ പണം ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. രാഹുല്‍ നടത്തിയ യുകെ യാത്രയും മറ്റ് വിദേശ സന്ദര്‍ശനങ്ങളും ഈ യുവതിയുടെ ചെലവിലാണോ എന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. രാഹുല്‍ എംഎല്‍എ ആയ ശേഷം രണ്ട് ദിവസത്തെ മിന്നല്‍ യാത്രയായി യുകെയില്‍ പോയത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഡംബര വാച്ചുകള്‍ക്കും വസ്ത്രങ്ങള്‍ക്കും പുറമെ 10,000 രൂപയുടെ ചെരിപ്പിന് വരെ താനാണ് പണം നല്‍കിയതെന്ന് അതിജീവിത വെളിപ്പെടുത്തി.

പരാതി ലഭിച്ചാല്‍ തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്കോ രാഹുല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ രഹസ്യമായാണ് പൂങ്കുഴലി ഐപിഎസ് നീക്കങ്ങള്‍ നടത്തിയത്. അതിജീവിത കാനഡയില്‍ നിന്നും നാട്ടിലെത്തിയാല്‍ രാഹുല്‍ വിവരം മണത്തറിയുമെന്ന് ഭയന്ന്, അറസ്റ്റ് ചെയ്ത ശേഷം നാട്ടിലെത്തിയാല്‍ മതിയെന്ന് പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചുരുക്കം ചില പോലീസുകാര്‍ മാത്രം അറിഞ്ഞ ഓപ്പറേഷനിലൂടെയാണ് പുലര്‍ച്ചെ 12.30-ഓടെ രാഹുലിനെ കുടുക്കിയത്.

വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട യുവതിയെ ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിച്ച് വലയിലാക്കുക, ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുക, ബന്ധം ഉറപ്പിക്കാന്‍ കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിക്കുകഗര്‍ഭിണിയായാല്‍ മറ്റൊരാളുടെ ഗര്‍ഭമാണെന്ന് ആരോപിച്ച് ക്രൂരമായി ഉപദ്രവിച്ച് ഗര്‍ഭച്ഛിദ്രത്തിന് ഇരയാക്കുക. ഈ ‘ഓപ്പറേഷന്‍ രീതി’ രാഹുല്‍ ആവര്‍ത്തിക്കുകയാണെന്ന ചര്‍ച്ചയാണ് സിപിഎം ഉയര്‍ത്തുന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ ‘നീലപ്പെട്ടിയും’ കെപിഎം ഹോട്ടലും ഇവിടേയും ഉണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന കെപിഎം റീജന്‍സി ഹോട്ടലില്‍ അര്‍ദ്ധരാത്രി പോലീസ് നടത്തിയ റെയ്ഡ് വലിയ വിവാദമായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കൊണ്ടുവന്ന നീല ട്രോളി ബാഗില്‍ കള്ളപ്പണമാണെന്നായിരുന്നു അന്ന് ഉയര്‍ന്നു വന്ന പ്രധാന ആരോപണം. അന്ന് ബാഗുമായി വാര്‍ത്താസമ്മേളനം നടത്തിയും പോലീസ് അന്വേഷണത്തില്‍ പണം കടത്തിയതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിലൂടെയും രാഹുല്‍ ആ കുരുക്ക് അഴിച്ചിരുന്നു. മാസങ്ങള്‍ക്കിപ്പുറം അതേ ഹോട്ടലിലെ ‘2002’-ാം നമ്പര്‍ മുറിയില്‍ വെച്ച് രാഹുല്‍ വീണ്ടും പോലീസ് പിടിയിലായി. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ അതീവ രഹസ്യമായാണ് അന്വേഷണ സംഘം ഹോട്ടലിലെത്തിയത്. രാഹുലിന്റെ സഹായിയും ഡ്രൈവറും ഹോട്ടലില്‍ നിന്ന് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പോലീസ് നീക്കം.

 

Top