താന്‍ ഭാവിയില്‍ രാഷ്ട്രീയകാരനായേക്കാം….മനസു തുറന്ന് രജനികാന്ത്

ചെന്നൈ: താന്‍ ഭാവിയില്‍ രാഷ്ട്രീയക്കാരനാകില്ലെന്ന് പറയാന്‍ കഴിയ്യില്ലെന്ന് രജനികാന്ത്..തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്.

ദൈവഹിതമാണ് അവതാരപ്പിറവിക്ക് കാരണം. ദൈവഹിതമുണ്ടെങ്കില്‍ തമിഴ്നാട്ടില്‍ ഇനിയും അത് സംഭവിക്കും. ഭാവിയില്‍ താന്‍ ഒരു രാഷ്ട്രീയക്കാരനാകില്ലെന്ന് പറയാനാകില്ലെന്നാണ് രജനികാന്ത് പറയുന്നത്. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രജനി മനസ്സ് തുറന്നത്. എന്താണ് തന്റെ മനസ്സിലെ രാഷ്ട്രീയമെന്നും രജനി ആരാധകരോട് പങ്കുവച്ചു കഴിഞ്ഞു. രാഷ്ട്രീയത്തെ ധനാഗമ മാര്‍ഗ്ഗമാക്കാത്ത രാഷ്ട്രീയമാകും താന്‍ അനുവര്‍ത്തിക്കുകയെന്നും രജനി പറുയന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ ഒരു നടനാണ്. ദൈവഹിതവും അതാണ്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെ പിന്തുണച്ചിരുന്നു. അതൊരു തെറ്റായിരുന്നു. ഒരു പാര്‍ട്ടിയെയും നിലവില്‍ ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ പൊതു സേവനം പണമുണ്ടാക്കുന്നതിന് ദുരുപയോഗം ചെയ്യുന്നവരെ പിന്തുണക്കില്ല. രാഷ്ട്രീയക്കാര്‍ എന്റെ പേര് വോട്ട് ബാങ്കിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല- രജനി പറഞ്ഞു. ഈ വാക്കുകളില്‍ എപ്പോള്‍ വേണമെങ്കിലും രജനി രാഷ്ട്രീയത്തിലെത്താമെന്ന സൂചനകളുള്ളതായി വിലയിരുത്തലുകളുണ്ട്. നിലവിലെ എഐഎഡിഎംകെ സര്‍ക്കാരിന് ഇനിയും നാല് കൊല്ലം അധികാരത്തില്‍ തുടരനാകും. ഈ സാഹചര്യത്തില്‍ തല്‍കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും ആവശ്യമെങ്കില്‍ പിന്നീട് സംഭവിക്കാമെന്നുമുള്ള നിലപാട് രജനി പരസ്യമാക്കുന്നത്.

അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ രാജനീകാന്തിനെ ചെന്നൈയിലെ വസതിയില്‍ എത്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് തമിഴ് സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് വീണ്ടും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. രജനികാന്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്നാണ് പുതിയ വാര്‍ത്ത. നേരത്തെ രാജനീകാന്ത് ബിജെപി പാളയത്തിലേക്ക് പോകുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. തെക്കേ ഇന്ത്യയില്‍ തങ്ങള്‍ക്ക് അടിത്തറയില്ലാത്ത തമിഴ്നാട്ടില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ രാജനീകാന്തിന്റെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടിയിരൂന്നു. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയുമായി അടുത്ത സൗഹൃദം രജനിക്കുണ്ട്. ഈ സാഹചര്യങ്ങളില്‍ പലവിധ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ രജനിയുടെ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യവും കല്‍പ്പിച്ചു.

അതേ സമയം ജയലളിതയുടെ മരണത്തോടെ രജനികാന്ത് പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു. പ്രത്യേകിച്ചും എഐഎഡിഎംകെ അന്തച്ഛിദ്രങ്ങളില്‍ പെട്ടുകിടക്കുന്നതും അഴിമതികറകളില്‍ നിന്ന് ഡിഎംകെ മോചനം നേടാത്തതും പുതിയ ഒരു പാര്‍ട്ടിക്ക് അനുകൂല സാഹചര്യമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇതിനിടെയാണ് ആരാധകരുമായുള്ള സംവാദത്തിന് രജിനി എത്തിയത്.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രജനികാന്ത് ആരാധകര്‍ക്കൊപ്പം സമയം ചെലവിടുന്നത്. 15 മുതല്‍ 19 വരെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ആരാധകര്‍ക്കൊപ്പം സമയം ചെലവിടും. രജിനിക്കൊപ്പം സെല്‍ഫിയെടുക്കാനും ആരാധകര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ താരത്തോട് ചോദ്യങ്ങള്‍ പാടില്ല. കഴിഞ്ഞ മാസത്തില്‍ ഇത്തരമൊരു ചടങ്ങ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉപേക്ഷിക്കുകയായിരുന്നു.ശിവാജിക്കു തീയറ്ററുകളിലെത്തിയതിനു പിന്നാലെ 2008 ലായിരുന്നു അവസാന കൂടിക്കാഴ്ച.

നേരത്തെ ‘പവര്‍’ ഇഷ്ടമാണെന്ന് രജനികാന്തിന്റെ പരാമാര്‍ശത്തിനു പിന്നാലെ രജനി മുഖ്യമന്ത്രിയാകണമെന്നാവശ്യപെട്ട് സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പവര്‍ ചര്‍ച്ചാ വിഷയമായതോടെ താന്‍ ആത്മീയ ശക്തിയെ കുറിച്ചു മാത്രമാണ് താന്‍ പറഞ്ഞതെന്ന് തിരുത്തി രജനി കാന്ത് രംഗത്തെത്തി. പണത്തേക്കാളും പദവിയേക്കാളും ശക്തി ആത്മീയതക്കാണ്. ആത്മീയതയെ കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിക്കെരുതെന്നും രജനി കാന്ത് ആവശ്യപെട്ടു.മുഖ്യമന്ത്രിയായി ശശികല ചുമതല ഏല്‍ക്കാനിരിക്കെയാണ് അധികാരം ഇഷ്ടമാണെന്ന് പ്രസ്താവനയുമായി രജനി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ ശശികലയെ എതിര്‍ക്കുന്ന പലരും രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപെട്ടു.

രജനി കാന്തും ജയലളിതയും തമ്മില്‍ വളരെക്കാലമായി അകല്‍ച്ചയിലായിരുന്നെങ്കിലും അടുത്തകാലത്തായി ഇരുവരും ഒരുമിച്ചിരുന്നു. തമിഴ്നാട്ടില്‍ ജയലളിത അധികാരത്തിലേറിയാല്‍ ദൈവത്തിനുപോലും തമിഴ് ജനതയെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന രജനീ കാന്തിന്റെ ഒറ്റ പരാമര്‍ശനം കാരണമാണ് 1996 ലെ തെരഞ്ഞെടുപ്പില്‍ ജയലളിത പരാജയപെട്ടത്എന്നാല്‍ ഒരു ദശാബ്ദത്തിനുശേഷം ജയലളിത തമിഴ്മക്കളുടെ ദൈവമാണെന്ന രജനീകാന്ത് തന്നെ പറയുകയുണ്ടായി. ഇത് രജനിയുടെ എഐഎഡിഎംകെ പ്രവേശനത്തിനുള്ള സൂചനയായായണ് പലരും കണ്ടത്. പിന്നീട് ശശികല ജയിലിലായി. എഐഎഡിഎംകെയില്‍ പുതിയ സമവാക്യവും ഉണ്ടായി.

Top