മകള്‍ക്കൊപ്പം പ്രായമുള്ള നടിയെ മയക്കുമരുന്ന് നല്‍കി നിരന്തര പീഡനം; ആദിത്യ പഞ്ചോളിക്കെതിരായ പരാതി ഇങ്ങനെ

ആദിത്യ പഞ്ചോളിക്കെതിരെ ബോളിവുഡ് നടി നല്‍കിയ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മയക്കുമരുന്ന് നല്‍കിയാണ് തന്നെ നിരന്തര പീഡനത്തിന് പഞ്ചോളി വിധേയമാക്കിയതെന്നാണ് നടിയുടെ പരാതി. മകളെക്കാള്‍ പ്രായം കുറഞ്ഞ തന്നെ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് വിധേയമാക്കി എന്നതടക്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടിയുടെ പരാതിയിലുള്ളത്.

2002-2006 കാലഘട്ടത്തിലാണ് സംഭവം നടന്നത്. ഇതെക്കുറിച്ച് ഞാനൊരു ഐ.പി.എസ് ഓഫിസറോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും തന്നെ സംഭവിച്ചില്ല. ഞാന്‍ പഞ്ചോളിയെ കാണുമ്പോള്‍ അയാള്‍ക്ക് 38 വയസ്സായിരുന്നു, അയാള്‍ എന്നേക്കാള്‍ 22 വയസ്സ് മുതിര്‍ന്നതായിരുന്നു. അയാളുടെ മകള്‍ക്ക് ഏകദേശം എന്റെ പ്രായമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2004 പഞ്ചോളിക്കൊപ്പം ഞാനൊരു പാര്‍ട്ടിക്ക് പോയി. മദ്യപിച്ചപ്പോള്‍ എനിക്ക് മയക്കം തോന്നി. എനിക്ക് തന്ന മദ്യത്തില്‍ പഞ്ചോളി എന്തോ കലര്‍ത്തിയിരുന്നുവെന്ന് ഞാന്‍ സംശയിക്കുന്നു. പാര്‍ട്ടി കഴിഞ്ഞതിന് ശേഷം അയാള്‍ എന്നെ വിട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞു. അയാള്‍ക്കൊപ്പം ഞാന്‍ പോയി. വഴിയില്‍ കാര്‍ നിര്‍ത്തി അയാള്‍ എന്നെ പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് പഞ്ചോളിയെ ഞാന്‍ വീണ്ടും കണ്ടു. അപ്പോള്‍ അയാള്‍ പറഞ്ഞത് നമ്മള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും പോലെയായെന്ന്. സാധ്യമല്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ പിതാവിന്റെ പ്രായം അയാള്‍ക്കുണ്ടെന്ന് ഞാന്‍ ഓര്‍മിപ്പിച്ചു. അപ്പോള്‍ അയാള്‍ കാറില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ എനിക്ക് കാണിച്ചു തന്നു. എതിര്‍ത്താല്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ ആ സമയത്ത് അത്രയും ചെറുപ്പമായിരുന്നു. എനിക്ക് അയാളെ വെല്ലുവിളിക്കാനുള്ള ശക്തി ഇല്ലായിരുന്നു.

2004-2006 വരെ അയാള്‍ എനിക്ക് മേല്‍ ബലം പ്രയോഗിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. മദ്യപിച്ച് വരികയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഒരിക്കല്‍ ഞാന്‍ അയാള്‍ക്കെതിരേ പരാതി പറയാന്‍ മുതിര്‍ന്നപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എന്നെ കാണാന്‍ വരുമ്പോഴെല്ലാം അയാള്‍ മയക്കു മരുന്നു കൊണ്ടു വന്നിരുന്നു. ഞാന്‍ പോലും അറിയാതെ എന്നെ മയക്കി കിടത്തിയാണ് ബലാത്സംഗം ചെയ്തത്.

പഞ്ചോളിയുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ഞാന്‍ മുംബൈയില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങി. ഒരിക്കല്‍ അയാള്‍ ഫ്ലാറ്റിന്റെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കി അതിനുള്ളില്‍ കയറിക്കൂടി. എന്നെ ക്രൂരമായി പീഡിപ്പിച്ചു.

എന്നെ മാത്രമല്ല എന്റെ സഹോദരിയെയും അയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഒരിക്കല്‍ ഞാന്‍ ചിത്രീകരണത്തിന് പോയി തിരിച്ചു വന്നപ്പോള്‍ സഹോദരി ഭയപ്പെട്ട് വിറയ്ക്കുന്നത് കണ്ടു. കാരണം ചോദിച്ചപ്പോള്‍ പഞ്ചോളി ഉപദ്രവിച്ചുവെന്ന് പറഞ്ഞു. ഞങ്ങളെ വെറുതെ വിടണമെങ്കില്‍ എനിക്ക് വേണ്ടി അയാള്‍ ചെലവഴിച്ച പണം തിരികെ ലഭിക്കണമെന്ന് പറഞ്ഞു. ഒരു കോടിയാണ് ആവശ്യപ്പെട്ടത്. ഞാന്‍ 50 ലക്ഷം രൂപ നല്‍കി. പിന്നീട് അയാള്‍ ഞങ്ങളെ കുറച്ചു നാളത്തേക്ക് ശല്യം ചെയ്തില്ല.

ഞാന്‍ ബോളിവുഡില്‍ പ്രശസ്തയായതോടെ അയാള്‍ ഭീഷണിയുമായി വിണ്ടും രംഗത്തെത്തി. കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. എന്റെ കരിയര്‍ തകര്‍ക്കുമെന്നും ഇല്ലാതാക്കുമെന്നും പറഞ്ഞു- നടി പരാതിയില്‍ പറയുന്നു.

Top