പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പള്ളിവികാരി പീഡിപ്പിച്ചു; പെണ്‍കുട്ടി പ്രസവിച്ചതോടെ വികാരി മുങ്ങി; ഫാദര്‍ റോബിനെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളിവികാരി മുങ്ങി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയതെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂര്‍ നീണ്ടുനോക്കിയിലാണ് സംഭവം. റോബിന്‍ വടക്കാഞ്ചേരി എന്ന പള്ളിവികാരിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. പീഡനത്തിനിരയായ പെണ്‍കുട്ടി രണ്ടാഴ്ച മുന്‍പ് പ്രസവിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പ്രസവിച്ചത്. ഫാ.റോബിന്‍ വടക്കുംഞ്ചേരിയെ പോസ്‌കോ നിയമ പ്രകാരവും ബലാത്സംഗത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിന്റെ മാനേജര്‍ കൂടിയാണ് പ്രതി സ്ഥാനത്തുള്ള റോബിന്‍ വടക്കുംചേരി. ഒരു വര്‍ഷം മുന്‍പാണ് പള്ളിയില്‍ വെച്ചടക്കം പല തവണകളിലായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നത്. 2 മാസം മുന്‍പ് പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്സോയും ചുമത്തും. നേരത്തെയും സഭയ്ക്കുള്ളില്‍ അച്ചടക്ക നടപടി ഇയാള്‍ നേരിട്ടിരുന്നു. വിവരം പുറത്തായതോടെ ഒളിവില്‍ പോയ വികാരി ഉടനെ അറസ്റ്റിലാകുമെന്ന് പൊലീസ് പറയുന്നു. പള്ളി വികാരിയും സ്കൂള്‍ മാനേജരുമായ ആള്‍ പീഡനക്കേസില്‍ പ്രതിയായതോടെ അമര്‍ഷം ശക്തമാണ് പ്രദേശത്ത്.

Top