റിയോ ഒളിമ്പിക്‌സ്; ആദ്യ ദിനം തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി; സാനിയ-പ്രാര്‍ത്ഥന സഖ്യത്തിന് തോല്‍വി

RIO

റിയോ ഡി ജനീറോ: പ്രതീക്ഷയോടെ കളിക്കളത്തിലിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് റിയോ ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തില്‍ തിളങ്ങാനായില്ല. വനിതാ ഡബിള്‍സില്‍ സാനിയ-പ്രാര്‍ത്ഥന തോംബാര്‍ സഖ്യം ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായി.

പോരിനിറങ്ങിയ ഹോക്കിയില്‍ ഒഴികെ വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ആദ്യ ദിനം റിയോ കാത്തുവെച്ചിരുന്നത്. ഹോക്കിയില്‍ വിജയത്തുടക്കം കുറിച്ച ഇന്ത്യയ്ക്ക് പക്ഷെ മറ്റ് മത്സരങ്ങളില്‍ നിരാശയായിരുന്നു ഫലം. ടെന്നീസ് പുരുഷ-വനിത ഡബിള്‍സ് വിഭാഗങ്ങളിലും ഷൂട്ടിങ് വ്യക്തിഗത ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി ഏറ്റുവാങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം ദിനത്തിലും പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. പതിവുപോലെ ആ പ്രതീക്ഷ ഷൂട്ടിങ് റെയ്ഞ്ചിലാണ്. ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മെഡലുകള്‍ വെടിവെച്ചിടുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്നും ഇന്ത്യന്‍ കായിക പ്രേമികള്‍.
10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ ഹീന സിന്ധുവാണ് മെഡല്‍ നേടാന്‍ ഇറങ്ങുന്നത്. പുരുഷവിഭാഗം ട്രാപ്പ് ഇനത്തില്‍ മനവ്ജിത്ത് സന്ധുവും ഇന്ത്യന്‍ പ്രതീക്ഷ കാക്കാന്‍ ഇറങ്ങും. ഒപ്പം വനിതാ ഹോക്കിയിലും മത്സരം ഉണ്ട്.

റിയോ ഒളിമ്പിക്സിലെ ആദ്യ മെഡല്‍ അമേരിക്കയ്ക്കയാണ് സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വെര്‍ജീന ത്രാഷറാണ് ആദ്യ മെഡല്‍ സ്വന്തമാക്കിയത്. ജൂഡോ താരം മുര്‍ഡനോവയിലൂടെ തങ്ങളുടെ ആദ്യ മൈഡല്‍ സ്വന്തമാക്കി റഷ്യ റിയോയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയുമായി അമേരിക്കയും ദക്ഷിണ കൊറിയയുമാണ് മുന്നില്‍.

ഹോക്കിയില്‍ അട്ടിമറി വിജയങ്ങള്‍ക്ക് പേരു കേട്ട അയര്‍ലണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. അയര്‍ലണ്ടിന് വേണ്ടി ജോണ്‍ ജര്‍മ്മിന്‍, കോണര്‍ ഹാര്‍തെ എന്നിവര്‍ 45, 56 മിനിറ്റുകളില്‍ ഗോള്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി മറുപടി നല്‍കിയത് വി ആര്‍ രഘുനാഥും, രൂപിന്ദര്‍പാല്‍ സിങ്ങും നേടിയ ഗോളുകളാണ്.

Top