എന്നന്നേക്കുമായി ഉറങ്ങിക്കിടക്കാനേ അവളിനി എത്തുകയുള്ളൂ..മകളെ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് ഷെബിന്റെ മരണവാര്‍ത്ത

സലാല/പെരുമ്പാവൂർ ∙ ‘എല്ലാ ദിവസവും ഞങ്ങൾ മകളെ ഫോണിൽ വിളിക്കുന്നതാണ്. വ്യാഴാഴ്ച പലവട്ടം വിളിച്ചിട്ടും അവളെയോ ഭർത്താവിനെയോ കിട്ടാതെ വന്നപ്പോൾ ചില സുഹൃത്തുക്കളെ വിളിച്ചുനോക്കി. അപ്പോഴാണു മകൾ മരിച്ചെന്ന് അറിയുന്നത്. യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന് ഇപ്പോഴും അറിയില്ല,’ ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട നഴ്സ് ഷെബിൻ ജീവ(29)ന്റെ പിതാവ് അ‌ടിമാലി തൂക്കുപാലം പൂവത്തുംകുഴി പി.എം.തമ്പിയുടെ വാക്കുകൾ. അടുത്തമാസം ഷെബിന്റെ വരവു കാത്തിരുന്ന പെരുമ്പാവൂർ പൂവത്തുംകുഴി വീട് ഇപ്പോൾ കണ്ണീർത്തുരുത്താണ്.

എന്നന്നേക്കുമായി ഉറങ്ങിക്കിടക്കാനേ അവളിനി എത്തുകയുള്ളൂ എന്നതുൾക്കൊള്ളാനാകാതെ അമ്മ ഏലിക്കുട്ടിയും സഹോദരിമാരായ ആർദ്രയും സ്നേഹയും കരഞ്ഞുതളർന്നു കിടക്കുന്നു. ദോഫാർ ക്ലബ്ബിനു സമീപത്തെ ഫ്ലാറ്റിൽ വ്യാഴാഴ്ച വൈകിട്ടോ‌‌ടെയാണു ഷെബിനെ മരിച്ച നിലയിൽ കണ്ടത്. ഹോട്ടലിൽ ഷെഫായ ജീവൻ രാവിലെ എട്ടിനു ജോലിക്കു പോയി. 10 മുതലായിരുന്നു ഷെബിനു ഡ്യൂട്ടി. ഇടയ്ക്കു ജീവൻ ഷെബിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. വൈകിട്ട് അദ്ദേഹം ജോലി കഴിഞ്ഞെത്തിയപ്പോഴാണു മൃതദേഹം കണ്ടെതെന്നാണു വീട്ടിൽ ലഭിച്ച വിവരം. മോഷണശ്രമത്തിനിടെ തലയ്ക്കടിയേറ്റാണു മരണമെന്നും അറിയുന്നു.salala-shebins-parants

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നാലുവർഷം മുൻപായിരുന്നു ഷെബിന്റെയും ഇടുക്കി മുരിക്കാശേരി മൊളഞ്ഞനാലിൽ ജീവന്റെയും വിവാഹം. ചെന്നൈയിലെ ചെട്ടിനാട് ആശുപത്രിയിൽ നഴ്സായിരുന്ന ഷെബിൻ ഒന്നരവർഷം മുൻപാണു സലാലയിലേക്കു പോയത്. അവിടെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ നഴ്സായി ജോലിക്കു കയറി. മക്കളില്ല. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നിന്നു ബിഡിഒ ആയി വിരമിച്ച തമ്പിയും കുടുംബവും ഷെബിന്റെ സഹോദരിമാർക്കു കാക്കനാട് ഇൻഫോപാർക്കിൽ ജോലി ലഭിച്ചതോടെയാണു പെരുമ്പാവൂരിലേക്കു താമസം മാറ്റിയത്. ഷെബിന്റെ മരണവാർത്തയുടെ ഞെട്ടലിലാണ് അടിമാലി തൂക്കുപാലം ചോറ്റുപാറ ഗ്രാമവും. അവിടെ ചെന്നാപ്പാറയിലെ തറവാട്ടിലാണു തമ്പിയും കുടുംബവും വർഷങ്ങളോളം താമസിച്ചത്.നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലാണു ഷെബിൻ പ്ലസ്ടു വരെ പഠിച്ചത്. പിന്നീടു ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിനു ശേഷം പഞ്ചാബിലും തുടർന്നു ചെന്നൈയിലും ജോലി ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ജോയ്സ് ജോർജ് എംപി, ഇന്നസെന്റ് എംപി എന്നിവരുമായി ബന്ധപ്പെട്ടു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണു ബന്ധുക്കൾ.

അതേസമയം തുടര്‍ച്ചയായി മലയാളി യുവതികള്‍ കൊല്ലപ്പെടുന്നതില്‍ ഞെട്ടിത്തരിച്ചു മസ്കറ്റിലെ മലയാളി സമൂഹം. സലാലയില്‍ ഏതാനും മാസങ്ങള്‍ക്കിടെ മൂന്നാമത്തെ മലയാളി യുവതിയാണ് കൊല്ലപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലബിനു സമീപത്തുള്ള ഫ്ളാറ്റിലാണ് നഴ്സായ ഷെബിന്‍റെ മൃതദേഹം കാണപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന ജീവന്‍ ആണ് ഷെബിന്‍റെ ഭര്‍ത്താവ്.

രണ്ടാഴ്ച മുന്പ് ഒരു ഒരു മലയാളി യുവതി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറുംമുന്പേയാണ് മറ്റൊരു കൊലപാതക വാര്‍ത്ത പ്രവാസി സമൂഹത്തെ നടുക്കിയത്. ഈ മാസം മൂന്നിന് സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ക്ലീനിംഗ് വിഭാഗിലെ ജോലിക്കാരി തിരുവനന്തപുരം ആര്യനാട് സ്വദേശിനി സിന്ധു (21) കൊല്ലപ്പെട്ടിരുന്നു. സലാലയിലെ വീട്ടിലാണ് സിന്ധു കൊല്ലപ്പെട്ടത്. കവര്‍ച്ച തടയുന്നതിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് പറഞ്ഞത്. ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു മലയാളി യുവതിയുടെ കൊലപാതകവും ജനങ്ങളെ ഞെട്ടിച്ചിരുന്നു. എറണാകുളം സ്വദേശിനിയായ ചിക്കു റോബര്‍ട്ടിനെ(27)യാണു ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ ഫ്ളാറ്റില്‍ കണ്ടെത്തിയത്. ചിക്കുവിനും ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു. മൂന്നു മാസം ഗര്‍ഭിണി ആയിരിക്കുന്പോഴാണ് ചിക്കു ആക്രമിക്കപ്പെട്ടത്. ചിക്കുവിന്‍റെയും സിന്ധുവിന്‍റെയും കൊലപാതത്തിനു സമാനമാണു ഷെബിന്‍റെയും കൊലപാതകമെന്നാണ് അവിടെ നിന്നുള്ള പ്രാഥമിക സൂചനകള്‍.

കഴിഞ്ഞ ജനുവരി 22ന് മറ്റൊരു സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശികളായ ബിസിനസ് പങ്കാളികളെ സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ജൂണില്‍ കോട്ടയം മണര്‍കാട് സ്വദേശിയായ ജോണ്‍ ഫിലിപ്പ് കൊല്ലപ്പെട്ടിരുന്നു. കവര്‍ച്ചയാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ആറ് ഒമാന്‍ പൗരന്മാരെ പോലീസ് പിടികൂടിയിരുന്നു. ജെബല്‍ ഹഫീത്ത് എന്ന സ്ഥലത്തെ പെട്രോള്‍ ബങ്കില്‍ ജോലി ചെയ്യുകയായിരുന്നു ജോണ്‍ ഫിലിപ്പ്.

മലയാളിയുവതികള്‍ക്കെതിരേ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണത്തിന്‍റെ കാരണമറിയാതെ ആശങ്കയിലാണ് മലയാളിക്കുടുംബങ്ങള്‍. യുവതികളെ വീട്ടിലാക്കി ജോലിക്കു പോകാന്‍ പോലും പലര്‍ക്കും ഇപ്പോള്‍ ആശങ്കയാണ്. ജോലിക്കായി എത്തി താമസിക്കുന്ന ബഹുഭൂരിപക്ഷം മലയാളിക്കുടുംബങ്ങളിലും ഭാര്യയും ഭര്‍ത്താവും ജോലിക്കാരാണ്. മിക്കവാറും രണ്ടു പേര്‍ക്കും രണ്ടു സമയങ്ങളിലാവും ജോലി. അതിനാല്‍ ഒറ്റയ്ക്കു ഫ്ളാറ്റിലും മറ്റും കഴിയേണ്ടി വരും. ഇങ്ങനെ ഒറ്റയ്ക്ക് ആയിരുന്നപ്പോഴാണ് യുവതികള്‍ ആക്രമിക്കപ്പെട്ടതെന്നു കരുതുന്നു.
അതേസമയം തുടര്‍ച്ചയായി മലയാളി യുവതികള്‍ കൊല്ലപ്പെടുന്നതില്‍ ഞെട്ടിത്തരിച്ചു മസ്കറ്റിലെ മലയാളി സമൂഹം. സലാലയില്‍ ഏതാനും മാസങ്ങള്‍ക്കിടെ മൂന്നാമത്തെ മലയാളി യുവതിയാണ് കൊല്ലപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലബിനു സമീപത്തുള്ള ഫ്ളാറ്റിലാണ് നഴ്സായ ഷെബിന്‍റെ മൃതദേഹം കാണപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന ജീവന്‍ ആണ് ഷെബിന്‍റെ ഭര്‍ത്താവ്.

രണ്ടാഴ്ച മുന്പ് ഒരു ഒരു മലയാളി യുവതി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറുംമുന്പേയാണ് മറ്റൊരു കൊലപാതക വാര്‍ത്ത പ്രവാസി സമൂഹത്തെ നടുക്കിയത്. ഈ മാസം മൂന്നിന് സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ക്ലീനിംഗ് വിഭാഗിലെ ജോലിക്കാരി തിരുവനന്തപുരം ആര്യനാട് സ്വദേശിനി സിന്ധു (21) കൊല്ലപ്പെട്ടിരുന്നു. സലാലയിലെ വീട്ടിലാണ് സിന്ധു കൊല്ലപ്പെട്ടത്. കവര്‍ച്ച തടയുന്നതിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് പറഞ്ഞത്. ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു മലയാളി യുവതിയുടെ കൊലപാതകവും ജനങ്ങളെ ഞെട്ടിച്ചിരുന്നു. എറണാകുളം സ്വദേശിനിയായ ചിക്കു റോബര്‍ട്ടിനെ(27)യാണു ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ ഫ്ളാറ്റില്‍ കണ്ടെത്തിയത്. ചിക്കുവിനും ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു. മൂന്നു മാസം ഗര്‍ഭിണി ആയിരിക്കുന്പോഴാണ് ചിക്കു ആക്രമിക്കപ്പെട്ടത്. ചിക്കുവിന്‍റെയും സിന്ധുവിന്‍റെയും കൊലപാതത്തിനു സമാനമാണു ഷെബിന്‍റെയും കൊലപാതകമെന്നാണ് അവിടെ നിന്നുള്ള പ്രാഥമിക സൂചനകള്‍.

കഴിഞ്ഞ ജനുവരി 22ന് മറ്റൊരു സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശികളായ ബിസിനസ് പങ്കാളികളെ സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ജൂണില്‍ കോട്ടയം മണര്‍കാട് സ്വദേശിയായ ജോണ്‍ ഫിലിപ്പ് കൊല്ലപ്പെട്ടിരുന്നു. കവര്‍ച്ചയാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ആറ് ഒമാന്‍ പൗരന്മാരെ പോലീസ് പിടികൂടിയിരുന്നു. ജെബല്‍ ഹഫീത്ത് എന്ന സ്ഥലത്തെ പെട്രോള്‍ ബങ്കില്‍ ജോലി ചെയ്യുകയായിരുന്നു ജോണ്‍ ഫിലിപ്പ്.

മലയാളിയുവതികള്‍ക്കെതിരേ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണത്തിന്‍റെ കാരണമറിയാതെ ആശങ്കയിലാണ് മലയാളിക്കുടുംബങ്ങള്‍. യുവതികളെ വീട്ടിലാക്കി ജോലിക്കു പോകാന്‍ പോലും പലര്‍ക്കും ഇപ്പോള്‍ ആശങ്കയാണ്. ജോലിക്കായി എത്തി താമസിക്കുന്ന ബഹുഭൂരിപക്ഷം മലയാളിക്കുടുംബങ്ങളിലും ഭാര്യയും ഭര്‍ത്താവും ജോലിക്കാരാണ്. മിക്കവാറും രണ്ടു പേര്‍ക്കും രണ്ടു സമയങ്ങളിലാവും ജോലി. അതിനാല്‍ ഒറ്റയ്ക്കു ഫ്ളാറ്റിലും മറ്റും കഴിയേണ്ടി വരും. ഇങ്ങനെ ഒറ്റയ്ക്ക് ആയിരുന്നപ്പോഴാണ് യുവതികള്‍ ആക്രമിക്കപ്പെട്ടതെന്നു കരുതുന്നു.

Top