ഇരുന്ന ഇരിപ്പില്‍ ചവിട്ടി താഴെയിട്ടു: അടിവയറ്റിലും നെഞ്ചിലും ഷൂവിട്ട് ചവിട്ടി; സാന്ദ്രാതോമസ് അമൃതാആശുപത്രിയില്‍ ചികിത്സയില്‍; വ്യാജ പരാതി നല്‍കിയെന്ന് വിജയ് ബാബു

കൊച്ചി: മലയാള സിനിമയില്‍ കോടികള്‍ വാരിയ നിരവധി സിനിമകളുടെ നിര്‍മ്മാതാക്കളായിരുന്നു സാന്ദ്രാബാബുവും വിജയ് ബാബുവും ഇരുവരും തമ്മിലുള്ള സൗഹൃദം നിര്‍മ്മാണ കമ്പനിയിലേക്കും മറ്റു ബിസിനസുകളിലേയ്ക്കും വ്യാപിച്ചു.അപ്രതീക്ഷിതമായണ് സന്ദ്രാതോമാസിന് മര്‍ദ്ദനമേറ്റ വാര്‍ത്ത സുഹൃത്തുക്കള്‍ പോലും അറിയുന്നത്.

നടന്‍ വിജയ് ബാബുവില്‍ നിന്ന് മര്‍ദ്ദനമേറ്റ നടിയും നിര്‍മ്മാതാവുമായ സാന്ദ്രതോമസ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. അടി വയറിനും നെഞ്ചിലും ചവിട്ടേറ്റ സാന്ദ്രയെ ഇന്നലെ രാത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഫ്രൈഡേ ഫിലീം ഹൗസിന്റെ എളമക്കരയുള്ള ഓഫീസില്‍ വച്ചായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാക്ക് തര്‍ക്കം മൂത്തപ്പോള്‍ ഇരുന്ന കസേരയോടെ സാന്ദ്രയെ തൊഴിച്ചു വീഴ്ത്തി. തുടര്‍ന്ന് വിജയ് ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് നിലത്തിട്ട്, ഷൂസ് ഇട്ട കാല് കൊണ്ട് പലതവണ ചവിട്ടിയെന്നാണ് സാന്ദ്ര എളമക്കര പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സാന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്

ഇന്നലെ വൈകിട്ടോടെയായിരുന്നു കടുത്ത ശരീരം വേദനയെത്തുടടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് സാന്ദ്രയെ അമൃത ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാരോടാണ് മര്‍ദ്ദന വിവരം സാന്ദ്ര ആദ്യമായി പറയുന്നതെന്നും അഭ്യൂഹമുണ്ട്. തുടര്‍ന്ന ആശുപത്രി അധികൃതര്‍ എളമക്കര പൊലീസില്‍ അറിയിക്കുകയായിരുന്നു. ചവിട്ടേറ്റ ശരീര ഭാഗത്ത് നീര്‍ക്കട്ട് ഉള്ളതായാണ് സ്‌കാനിംങ് റിപ്പോര്‍ട്ട്. ഫ്രൈഡേ ഫിംലീം ഹൗസിന്റെ ചെയര്‍മാന്‍ വിജയ്ബാബുവും മാനേജിങ് ഡയറക്ടര്‍ സാന്ദ്ര തോമസും തമ്മില്‍ പാര്‍ട്ടണര്‍ഷിപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ മാസങ്ങളായി തുടരുകയായിരുന്നു. ഫ്രൈഡേ ഫിലീം ഹൗസ് 5 കോടിയോളം രൂപ നഷ്ടത്തിലാണ് മുമ്പോട്ട് പോകുന്നതെന്നാണ് വിവരം.

രണ്ടാം വിവാഹം കഴിഞ്ഞതോടെ പാര്‍ട്ടണര്‍ഷിപ്പ് ഉപേക്ഷിക്കുന്നതായി സാന്ദ്ര പറഞ്ഞു. കമ്പനി ഓഹരി ഉടന്‍ തനിക്ക് വേണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതായാണ് വിവരം. ഇതേത്തുടര്‍ന്ന ഇരുവരും തമ്മില്‍ ഏറെ വാക്ക് തര്‍ക്കങ്ങളും ഉണ്ടായെന്നാണ് ഇവരുടെ സിനിമ സുഹൃത്തുക്കളില്‍ നിന്ന ലഭിക്കുന്ന വിവരം. പാര്‍ട്ടണര്‍ഷിപ്പ് ഉപേക്ഷിക്കുകയാണെന്ന സാന്ദ്രയുടെ പെട്ടന്നുള്ള തീരുമാനമാണ് വിജയിയെ മര്‍ദ്ദനത്തിലേക്ക് പ്രകോപിപ്പിച്ചതെന്നാണ് സൂചന. ഫ്രൈഡേ ഫിലീംസിന്റെ വരുമാനത്തെ ചൊല്ലി കഴിഞ്ഞ വര്‍ഷമാദ്യമാണ് ഇരുവരും തമ്മില്‍ അകല്‍ച്ച ആരംഭിക്കുന്നത്.

ഇതേത്തുടര്‍ന്നാണ് സാന്ദ്ര എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ വില്‍സണുമായി ജൂലൈയില്‍ വിവാഹം കഴിച്ചു. തിരുവനന്തപുരം സ്വദേശി പ്രതാപന്‍ ആയിരുന്നു സാന്ദ്രയുടെ ആദ്യ ഭര്‍ത്താവ്. പ്രതാപന്റെ ഭാര്യയായിരിക്കെയാണ് വിജയ് ബാബുവുമായിഅടുക്കുന്നത്. തുടര്‍ന്ന് ഏറെക്കാലമായി വിജയ് ബാബുവുമായി സാന്ദ്ര, ലീവിങ് ടുഗദര്‍ റിലേഷനിലായിരുന്നു എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ സാന്ദ്ര-വില്‍സണ്‍ വിവാഹത്തിന് മുഴുവന്‍ സമയവും വിജയ് ബാബു ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നത് ശ്രദ്ധേയമായി.
ബിസിനസ്സ് ആസ്തി സംബന്ധിച്ച വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്, തന്റെ ഏറ്റവും വിശ്വസ്തയായ പാര്‍ട്ടണറും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് തനിക്കെതിരെ കള്ളക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്ന് വിജയ് ബാബു ഫേസ് ബുക്കില്‍ ഇന്നലെ രാത്രി 10 മണിയോടെ കുറിച്ചു. നടന്‍ ചെമ്പന്‍ വിനോദ് ആദ്യമായി കഥയെഴുതി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസാണ് ഫ്രൈഡേ ഫിലീംസിന്റെ ബാനറില്‍ റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംങ് കൊച്ചിയില്‍ ആരംഭിക്കുന്നത്.

ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പലപ്പോഴായി പുറത്ത് വന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 1991 ല്‍ ബാലതാരമായി അരങ്ങേറ്റം ക്യാമറയ്ക്ക് മുന്നിലെത്തിയ സാന്ദ്ര, നെറ്റിപ്പട്ടം, ഓ ഫേബി, കാഞ്ഞിരപ്പള്ളി കറിയാച്ഛന്‍, ഫ്രൈഡേ, സക്കറിയയയുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍ തുടങ്ങി 12 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തോടെയാണ് സാന്ദ്രയും വിജയ്ബാബുവും ചേര്‍ന്ന് പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസം പുറത്തിറങ്ങിയ മുത്ത്ഗൗ വരെ 7 ചിത്രങ്ങള്‍ നിര്‍മ്മിച്ച് റിലീസ് ചെയ്തു.

Top