സാന്ദ്രാതോമസിനെ മര്‍ദ്ദിച്ച കേസില്‍ നടന്‍ വിജയ് ബാബും അഴിക്കുള്ളിലാകും; കേസെടുത്തതോടെ വിജയ്ബാബു മുങ്ങി

കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസിനെ മര്‍ദ്ദിച്ച കേസില്‍ നടന്‍ വിജയ് ബാബു ഒളിവില്‍, വിജയ് ബാബു മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പൊലീസ് സാന്ദ്ര ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലെ ഡോക്ടര്‍, ഫ്രൈഡേ ഫിലിം ഹൗസിലെ ജീവനക്കാര്‍ എന്നിവരില്‍നിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു. ഇതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതോടെയാണ് വിജയ് ബാബു മുങ്ങിയത്. വിജയ്ബാബു അഴിക്കുള്ളിലാകുന്നത് തടയാന്‍ ഒത്തുതീര്‍പ്പുചര്‍ച്ചകളും ഇതിനിടയില്‍ നടക്കുന്നുണ്ട്.

ഇരുവരും ബിസിനസ് പങ്കാളികളായ ഫ്രൈഡേ ഫിലിം ഹൗസിന്റെ കലൂര്‍ പൊറ്റക്കുഴിയിലെ ഓഫിസിലെ മുറിയില്‍ വിജയ് ബാബു മര്‍ദിച്ചെന്ന സാന്ദ്ര തോമസിന്റെ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്. ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചു തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്നു മര്‍ദിക്കുകയും ചെയ്തെന്നാണു സാന്ദ്രയുടെ മൊഴി. വിജയ് ബാബുവിനെ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മറുനാടനും സംഭവത്തില്‍ പ്രതികരണത്തിനായി വിജയ് ബാബുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അപ്പോഴും ഫോണ്‍ സ്വിച്ച് ഓഫാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും സത്യം തെളിയുമെന്നും ഫെയ്സ് ബുക്കിലൂടെ വിജയ് ബാബു പ്രതികരിച്ചിരുന്നു. അതിനപ്പുറം വിജയ് ബാബുവിനെ കുറിച്ച് ഒരറിവും ആര്‍ക്കുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാന്ദ്ര ഏതാനും മാസം മുന്‍പാണു വിവാഹിതയായത്. വിവാഹത്തോടനുബന്ധിച്ചു സാന്ദ്ര വിട്ടുനിന്ന കാലയളവില്‍ ഫ്രൈഡേ ഫിലിംഹൗസില്‍ സാമ്പത്തിക തിരിമറി നടന്നുവെന്നും നഷ്ടം സംഭവിച്ചുവെന്നുമാണു സാന്ദ്രയുടെ ആരോപണം. ബിസിനസ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നു കുറച്ചുനാളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിച്ച് കേസില്‍ നിന്ന് വിജയ് ബാബുവിനെ രക്ഷിക്കാനാണ് നീക്കം. നടന്‍ അജു വര്‍ഗീസ് അടക്കമുള്ള സുഹൃത്തുക്കളുടെ ഇടപെടലാണ് അനുരഞ്ജനത്തിലേക്ക് എത്തുന്നത്. സാന്ദ്രയുടെ ശരീരത്തില്‍ വലിയ പരുക്കുകളില്ലെന്നും പിടിവലി നടന്നതിന്റെ ചെറിയ പരുക്കുകളാണുള്ളതെന്നുമാണു ഡോക്ടറുടെ മൊഴി. കേസുമായി പൊലീസ് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കോടതിയില്‍ മാത്രമേ ഒത്തുതീര്‍പ്പ് സാധ്യമാകു.

ഓഫീസിലെ കസേരയിലിരിക്കുകയായിരുന്ന തന്നെ തര്‍ക്കത്തെ തുടര്‍ന്ന് വിജയ് ബാബു തള്ളിത്താഴെയിട്ട് ചവിട്ടിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സാന്ദ്ര പൊലീസിനു നല്‍കിയ മൊഴി. അതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബിസിനസ് തര്‍ക്കം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ ഇടപെട്ടത്. തര്‍ക്കവസ്തു തട്ടിയെടുക്കാനാണ് സാന്ദ്രയും ഭര്‍ത്താവും ശ്രമിക്കുന്നത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണം അങ്ങനെയല്ലെന്നു തെളിയിക്കുമെന്നും വിജയ് ബാബു പറയുന്നു. ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണു തര്‍ക്കം ഉടലെടുത്തത്. വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസിന്റെ ചെയര്‍മാനും സാന്ദ്ര തോമസ് മാനേജിങ് ഡയറക്ടറുമാണ്.

ബിസിനസ് പങ്കാളിത്തം ഉപേക്ഷിക്കുകയാണെന്നും കമ്പനിയിലെ തന്റെ വിഹിതം ഉടന്‍ നല്‍കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നം രൂക്ഷമായതെന്ന് ഇവരോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇതിന് പുറമേ അമൃതാ ടിവിയിലെ ഹോം മിനിസ്റ്റര്‍ എന്ന ഷോയും ഈ പ്രൊഡക്ഷന്‍ ഹൗസ് ചെയ്യുന്നുണ്ട്. ഈ പദ്ധതികളും സാന്ദ്രയും വിജയ് ബാബുവും തമ്മിലെ തമ്മിലടിയില്‍ പ്രശ്നത്തിലായി. ഇത് മനസ്സിലാക്കിയാണ് ഇടപെടലുകള്‍.

സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണക്കമ്പനി നടത്തുകയായിരുന്നു. വര്‍ഷങ്ങളായി ഇരുവരും ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇത് ഇരുവരുടേയും കൂടുംബത്തിലും പ്രശ്‌നമുണ്ടാക്കിയിരുന്നു. സാന്ദ്രയും വിജയ് ബാബുവും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സാന്ദ്ര അടുത്തിടെ ബിസിനസുകാരനായ വില്‍സണ്‍ തോമസിനെ വിവാഹം ചെയ്തത്. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധം നിലനില്‍ക്കെയാണ് സാന്ദ്ര, വിജയ് ബാബുവുമായി ബിസിനസ് ആരംഭിച്ചത്. വിജയ് ബാബുവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളമടക്കം വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് സാന്ദ്രയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം ഇരുവരും വിജയ് ബാബുവും സാന്ദ്രയും തെറ്റി. ഇതോടെ ഓഹരി തിരിച്ചു ചോദിച്ചു. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

 

Top