അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദാപുരം കോളനി സന്ദര്‍ശിക്കാന്‍ സന്തോഷ് പണ്ഡിറ്റ്; തമിഴ് ചിത്രത്തിന്റെയും മമ്മൂട്ടി ചിത്രത്തിന്റെയും പ്രതിഫലം കോളനിയിലെ ജനങ്ങള്‍ക്ക് നൽകും

ജാതിവിവേചനം നേരിടുന്ന ഗോവിന്ദാപുരം കോളനി സന്ദര്‍ശിക്കാന്‍ സന്തോഷ് പണ്ഡിറ്റ്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ നിന്നും പുതിയതായി അഭിനയിച്ച തമിഴ് ചിത്രത്തില്‍ നിന്നും ലഭിച്ച പ്രതിഫലം കോളനിയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് സന്തോഷ് പണ്ഡിറ്റ്.

നേരത്തേ വിളിച്ചുകൂവി അവിടെ എന്തൊക്കെയോ ചെയ്യാമെന്ന ആലോചനയില്ല. നേരത്തെ അട്ടപ്പാടി മേഖലയില്‍ ഓണം സീസണില്‍ കുറച്ചു കുടുംബങ്ങള്‍ അരിയും ഭക്ഷണ സാധനങ്ങളും നേരിട്ടെത്തി നല്‍കിയിരുന്നു. അത് സാമൂഹ്യജീവി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് കരുതി ചെയ്തതാണ്. ആ മേഖലയിലെ അവസ്ഥ കൂടുതല്‍ പേരിലെത്താനും കൂടുതല്‍ പേര്‍ക്ക് അവരെ പിന്തുണയ്ക്കാനുള്ള അവസരമുണ്ടാകാനുമാണ് അന്ന് മാധ്യമങ്ങളുടെ പിന്തുണ തേടിയത്. ചക്ലിയ വിഭാഗത്തിലുള്ളവരുടെ വേദനയും അവര്‍ക്ക് നേരെയുണ്ടായ അക്രമവും അധിക്ഷേപവുമൊക്കെ നന്നായി വേദനിപ്പിച്ചു. എന്നാല്‍ കഴിയാവുന്ന സഹായം ആ കോളനിയിലെ സഹോദരങ്ങള്‍ക്ക് നല്‍കണം. സിനിമയിലെത്തും മുമ്പേ തദ്ദേശ ഭരണ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് ഞാന്‍. സാധാരണ മനുഷ്യര്‍ അവരുടെ പ്രശ്നങ്ങളുമായി എല്ലാ ദിവസവുമെത്തുമ്പോള്‍ അവരുടെ സാമൂഹ്യപ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ ലഭിച്ച പ്രതിഫലത്തിന്റെ പാതി ഭാഗവും അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമയിലെ പ്രതിഫലവും കോളനിയിലെ പാവപ്പെട്ടവര്‍ക്കായി നല്‍കും. തുടര്‍ന്നും എന്നാല്‍ കഴിയുന്നതെന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നോക്കും.സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ കൗണ്ടര്‍ സമുദായക്കാര്‍ ഹരിജന്‍ കുടുംബങ്ങളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളനിയിലെ താമസക്കാരായ ചക്ലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായും പറഞ്ഞിരുന്നു.

Top