കൊച്ചിയില്‍ ആയിരം യുവതികളെ നഗ്‌നരാക്കി ന്യൂ ഇയറിന് സാത്താന്‍ സേവ.ആര്‍ത്തവ രക്തം ബൈബിളില്‍ പുരട്ടും

കൊച്ചി :ആയിരം കന്യകമാരെ പൂര്‍ണ നഗ്‌നരാക്കി സാത്താന്‍ സേവ കൊച്ചിയിൽ നടത്തുന്നു ന്യൂ ഇയറിനോടനുബന്ധിച്ചാണ് കന്യകമാരെ പൂര്‍ണ നഗ്‌നരാക്കി പ്രത്യേക രഹസ്യപ്രാര്‍ഥന നടത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ . ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യകമാരെ പ്രാര്‍ഥനയില്‍ പങ്കെടുപ്പിക്കും. സംസ്ഥാനത്തെ സാത്താന്‍ സേവ വിശ്വാസികളെ പരസ്പരം ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതുസംബന്ധിച്ച പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത.കഴിഞ്ഞ മെയ് മാസത്തിലും ഇതുപോലൊരു പരിപാടി ആസൂത്രണം ചെയ്തിരുന്നെങ്കിലും വാര്‍ത്ത പുറം ലോകം അറിഞ്ഞതോടെ പ്രാര്‍ത്ഥന മാറ്റി വെക്കുകയായിരുന്നു.devil

കൊച്ചി കേന്ദ്രീകരിച്ച് സാത്താന്‍സേവക്കാരുടെ ആഭിചാര ക്രിയകള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ സാത്താന്‍ സേവ കേരളത്തില്‍ ഏറെ ചര്‍ച്ചയായതാണ്.കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും സാത്താന്‍ സേവ സംഘങ്ങള്‍ സജീവമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നന്തന്‍കോട് കൂട്ടക്കൊല നടത്തിയ കേഡല്‍ ജീന്‍സണ്‍ പോലീസിനോട് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫഌറ്റുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സാത്താന്‍സേവ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ സാത്താന്‍ സേവ വിശ്വാസികളെ എല്ലാം ഒന്നിച്ച് ചേര്‍ത്ത് കൂട്ട പ്രാര്‍ഥന നടത്താനും സംഘടന രൂപീകരിക്കാനുമാണ് നീക്കം. കൊച്ചിയിലെ രഹസ്യ ദ്വീപില്‍ വച്ച് പ്രത്യേക രീതിയിലുള്ള പ്രാര്‍ഥന നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും റിപ്പോട്ടുകളുണ്ടായിരുന്നു.സാത്താന്‍ എന്നത് ഒരു മിത്താണ്, ആശയമാണ്, തിന്മയുടെ ആശയമാണ് എന്നെല്ലാമുള്ള അബദ്ധധാരണകള്‍ക്കെതിരെ ശക്തമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിക്കാറുണ്ട്. സാത്താന്‍ നിലനില്ക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും നാം അതിനെതിരെ പോരാടണമെന്നുമാണ് പാപ്പ ആവര്‍ത്തിക്കുന്നത്.sathan-SEVA KOCHI

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പല നടപടികളുമാണ് സാത്താന്‍സേവക്കാര്‍ സ്വീകരിച്ച് വരുന്നത്. ശരീരത്തില്‍ നിന്നും രക്തം ഒഴുക്കുക, മുടി കത്തിക്കുക, അമാവാസി ദിനത്തില്‍ മൂങ്ങയെ കുരുതി നല്‍കുക തുടങ്ങിയ ചടങ്ങുകള്‍ അതില്‍ പെടുന്നു. മദ്യപാനം, അമിത ലൈംഗീകത എന്നിവയും ഇതിന്റെ ഭാഗമാണ്.

വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാത്താന്‍ സേവ കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങള്‍ നന്തന്‍കോട് കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. കൊച്ചി സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. കളമശ്ശേരി, ഇടപ്പള്ളി, മട്ടാഞ്ചേരി എന്നിവിടങ്ങളാണ് ഇവരുടെ താവളം.

വിശുദ്ധ കുര്‍ബാനയെ അശുദ്ധമായി പ്രഖ്യാപിക്കലാണ് സാത്താന്‍ സേവ നടത്തുന്നവര്‍ മുഖ്യമായും ചെയ്യുന്നത്. സഭയുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചവിട്ടി വേണം വിശ്വാസികള്‍ അകത്ത് പ്രവേശിക്കാന്‍. ഇണയുമായി വേണം ഇവിടെ പ്രവേശിക്കാന്‍.

മുന്‍ഭാഗം തുറന്ന രീതിയിലുള്ള കറുത്ത കുപ്പായമാണ് വൈദികന്‍ ധരിക്കുന്നത്. വിശ്വാസികളും നഗ്‌നരാകണം. കുര്‍ബാന ആരംഭിച്ചാല്‍ ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ രക്തം ബൈബിളില്‍ പുരട്ടും. ശേഷം ഓസ്തിയും വീഞ്ഞും വാഴ്ത്തും. ഇതിനായി കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി വൈദികന്റെ മുന്നില്‍ നഗ്‌നയായി കിടക്കും. പെണ്‍കുട്ടിയുടെ കാലുകളുടെ ഇടയില്‍ വീഞ്ഞിന്റെ പാത്രവും നെഞ്ചിന്റെ ഭാഗത്ത് ഓസ്തിയും വെയ്ക്കും. കുര്‍ബാനയ്ക്ക് ശേഷം ഇണകളെ വെച്ച് മാറലും പരസ്യമായി ലൈംഗിക ബന്ധവും നടക്കും.sathan

സമൂഹത്തിലെ ഉന്നതന്മാരാണ് സാത്താന്‍ സഭയിലെ അംഗങ്ങളില്‍ ഏറെയും. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, വക്കീലന്മാര്‍, വ്യവസായ പ്രമുഖര്‍, തുടങ്ങി മാന്യരായ പലരുമാണ് ഇതില്‍ അംഗങ്ങളെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിദേശത്ത് മെഡിസിന് പഠിക്കാന്‍ പോകുന്നവരാണത്രെ ഇക്കൂട്ടത്തില്‍ ഏറെയും.

ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: മുൻപ് കേരളത്തില്‍ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹച്യത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍  കിട്ടിയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൊച്ചിയിലെ പ്രശസ്തമായ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും ഐടി പാര്‍ക്കുകളിലെ ജീവനക്കാരികളും സാത്താന്‍ സേവയ്ക്കവേണ്ടി വന്‍ കാംപയിനാണ് നടത്തുന്നതെന്ന് വിവരങ്ങള്‍ പുറത്ത് വരുന്നു.

കൊച്ചി കേന്ദ്രികരിച്ച പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷണത്തിലായതോടെ കൊച്ചിയ്ക്ക് പുറത്തേയ്ക്ക് സംഘം ചേരല്‍ വ്യാപിപ്പിരിക്കുകയണ്. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന കാംപയിന് പോലീസ് നീരീക്ഷണത്തിലായതോടെ പുതിയ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഇവര്‍ ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത്. കൗമാരക്കാരികളായ പെണ്‍കുട്ടികളാണ് കേരളത്തിലെ സാത്താന്‍ സേവക്കാരുടെ നേതാക്കളെന്ന ഞെട്ടിയ്ക്കുന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.പെണ്‍കുട്ടികള്‍ക്ക് മാത്രമായി തുടങ്ങുന്ന നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇവര്‍തന്നെയാണ് പുതിയ ആളുകളെ ചേര്‍ക്കുന്നതും.

ഇതിനായുള്ള സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നു എന്നും റിപ്പോര്‍ട്ടകള്‍ പറയുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളും നിലവില്‍ ഉണ്ട്. കൊച്ചി കേന്ദ്രികരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രര്‍ത്ഥന നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 30നാണ് സംഗമം നടത്താന്‍ സാത്താന്‍ ആരാധകര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന നിലപാടിലാണ് പക്ഷെ പോലീേേദ്യഗസ്ഥര്‍ മയക്കുമരുന്ന് മാഫിയ വില്‍പ്പനയ്ക്കായി സംഘടിപ്പിക്കുന്ന കാംപയിനാണ് സാത്താന്‍ സേവ എന്ന പേരില്‍ പ്രചരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

Top