മരണവീട്ടില്‍ പോയാലും അപകടം നടന്ന് മരിക്കാറായി കിടക്കുന്നവനെ കണ്ടാലും സെല്‍ഫി എടുക്കുന്ന തരത്തില്‍ മലയാളികളുടെ സെല്‍ഫി ഭ്രാന്ത് വളര്‍ന്നു.
എന്നാല്‍ പോലീസ് തൊപ്പി വെച്ച് ഒരു വിരുതന്‍ സെല്‍ഫി എടുത്തത് വന്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. കോട്ടയത്തെ സിപിഎം നേതാവിന് ഇതുപോലൊരു അക്കിടി പറ്റിയത് വന്‍പണിയായി മാറിയിരിക്കുകയാണ്. ബിജെപി നേതാക്കളെ ആക്രമിച്ച കേസില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ പോലീസ് തൊപ്പി വെച്ച് സ്‌റേറഷനിനിലിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിവാദമായതോടെ ഇയാളെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റാണ് ഇയാളെ പുറത്താക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ കുമരകം തൈപ്പറമ്പില്‍ മിഥുനാണ് പണി കിട്ടിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്പി നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് സിഐ നിർമ്മൽ ബോസിനാണ് അന്വേഷണ ചുമതല. മിഥുൻ നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോ ഇതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.ബിജെപി മണ്ഡലം സെക്രട്ടറിയെയും, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റിനെയും ആക്രമിച്ചതിനാണ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ മിഥുനെ പോലീസ് കസ്റ്റഡിയിലെടുത്തത്.


