ഏഴുവയസുകാരിയെ കാമുകൻ പീഡിപ്പിക്കുന്നതു അമ്മ നോക്കിയിരുന്നു; കാമുകന്റെ കൊടിയ പീഡനം കണ്ട് അമ്മ ചിരിച്ചു രസിച്ചു

ക്രൈം ഡെസ്‌ക്

കോഴിക്കോട്: ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു ഫെയ്‌സ്ബുക്ക് കാമുകനൊപ്പം നാടുവിട്ട യുവതിയുടെ ഏഴുവയസുകാരിയായ മകൾക്കു കാമുകന്റെ കൊടിയ പീഡനം. അമ്മയുടെ കൺമുന്നിൽ മകളെ ക്രൂരപീഡനത്തിനു കാമുകൻ ഇരയാക്കി. മകളെ കാമുകൻ പീഡിപ്പിക്കുമ്പോൾ മുറിയിൽ ഇതെല്ലാം കണ്ട് നോക്കിയിരിക്കുകയായിരുന്നു ക്രൂരമായ ആ അമ്മ. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ അജിത്തിനെയും, കുട്ടിയുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് സ്വദേശിയായ അജിത്ത്, പെൺകുട്ടിയുടെ അമ്മയായ യുവതിക്കൊപ്പം ഒളിച്ചോടിയത്. ഇരുവരും ദിവസങ്ങളോളം വേളാങ്കണ്ണിയിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച ശേഷമായിരുന്നു യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. അമ്മയെ ലൈംഗികമായി ഉപയോഗിച്ച ശേഷം മകളെയും ലൈംഗിക താല്പര്യത്തോടെ സമീപിക്കുകയായിരുന്നു അജിത്തെന്നാണ് പൊലീസ് പറയുന്നത്.
അമ്മയുടെ മുന്നിൽ വച്ച് പോലും പെൺകുട്ടിയെ അജിത്ത് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. അമ്മയുടെ മുന്നിൽ പൂർണനഗ്നയാക്കി പെൺകുട്ടിയെ അജിത്ത് നിർത്തുകയും, ലൈംഗികതയ്ക്കായി ഉപയോഗിക്കുകയുമായിരുന്നു. ഇതെല്ലാം കണ്ട് അമ്മ മുറിയിൽ ഇരിക്കുകയായിരുന്നു. ലൈംഗികതയ്ക്കു വിസമ്മതിച്ചതോടെ പെൺകുട്ടിയെ നഗ്നയാക്കി ജനലിൽ കെട്ടിയിട്ടു. തുടർന്നു സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചു. തുടർന്നു ചൂടുവെള്ളം നിറച്ച് ബക്കറ്റിൽ മുഖം പൂഴ്ത്തിവച്ചു, തുടർന്നു മുറിയിൽ ഒറ്റയ്ക്കായി വീടിനുള്ളിൽ പെൺകുട്ടിയെ പൂട്ടിയിട്ടു.
യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്നു പൊലീസ് അജിത്തിന്റെ ഡയറി കണ്ടെത്തി. തുടർന്നു ഈഡയറിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയോടു ചെയ്ത കൊടിയ പീഡനത്തിന്റെ കഥ പുറത്തറിഞ്ഞത്. അജിത്തിന്റെയും യുവതിയുടെയും സ്വകാര്യ ജീവിതത്തിനു പെൺകുട്ടി തടസമായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക വൈകൃതങ്ങൾ ഉൾപ്പെടുള്ള കാര്യങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന ഇരുമ്പു ദണ്ഡും, ചൂരലും അടക്കമുള്ള മർദന ഉപകരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ നൂറു കണക്കിനു സ്ത്രീകളെയാണ് ഇയാൾ വലയിലാക്കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top