സീരിയല്‍ താരം ശില്‍പ്പയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; പ്രണയ നൈര്യശ്യം മൂലം ആത്മഹത്യ ചെയ്തതെന്ന് പോലീസ്

തിരുവനന്തപുരം: സീരിയല്‍ താരം ശിരല്‍പ്പയുടെ മരണം കൊലപാതമാണെന്ന് ബന്ധുക്കള്‍. എന്നാല്‍ ആത്മഹത്യയാക്കി പോലീസ് കേസ് എഴുതിതള്ളിയിരിക്കുകയാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് കേസ് അട്ടിമറി്ചത് .കൂട്ടുകാരി ആര്‍ഷയാണ് ശില്‍പയെ വിളിച്ച് കൊണ്ട് പോയത്. പക്ഷെ ഇവരെയാരെയും സാക്ഷിപട്ടികയില്‍പോലും ഉള്‍പ്പെടുത്തിയിട്ടില്ല. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂലൈയിലാണ് കരമന മരുതൂര്‍ക്കടവ് പാലത്തിനു സമീപം ശില്‍പയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പത്തൊമ്പതുകാരിയായ ശില്‍പ. വെള്ളനാട് പുതുക്കുളങ്ങര സ്വദേശിനിയും നേമം കാരയ്ക്കാ മണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഷാജിയുടെ മകളാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും നിരവധി സീരിയലുകളിലും ശില്‍പ അഭിനയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ശില്‍പ ആത്മഹത്യ ചെയ്‌തെന്നാണ് അന്വേഷണത്തിനൊടുവില്‍ പൊലീസിന്റെ വാദം. എന്നാല്‍ സാഹചര്യ തെളിവുകള്‍ ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ഇത് തള്ളുകയാണ്.

Top