പീഡനദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പീഡനത്തിനിരയായ യുവതിയെ കഞ്ചാവ് കാരിയറാക്കി

സ്വന്തം ലേഖകൻ

മലപ്പുറം: കോട്ടയം സ്വദേശിയായ പെൺകുട്ടിയെ കുറ്റിക്കാട്ടിലിട്ട് ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി. രക്ഷപെടാൻ ശ്രമിച്ച യുവതിയുടെ ദൃ്ശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്കർത്തിയ ശേഷം ഭീഷണിപ്പെടുത്തി കഞ്ചാവ് കാരിയറാക്കി. കരുളായിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ 22കാരിയായ യുവതിയാണ് ക്രൂരമായ പീഡനങ്ങൾക്കിരയായത്. കരുളായി വലപ്പുറം സ്വദേശി യാഷിഖും രണ്ടു സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നു പേരാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. യാഷിഖ് യുവതിയെ പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു. വിദേശത്ത് നഴ്‌സിങ് ജോലിക്ക് വിസ നൽകാമെന്നു പറഞ്ഞ് പല തവണയായി 80,000 രൂപയും സ്വന്തമാക്കി. ഗൾഫിലേക്ക് പോകാൻ വിമാനത്താവളത്തിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി നാടുകാണിയിലെ ഒരുവീട്ടിൽ വച്ച് പാനീയത്തിൽ ലഹരിനൽകി മയക്കിയാണ് മൂന്നു പേരും പീഡിപ്പിച്ചത്. പീഡനദൃശ്യം കാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി കഞ്ചാവ് കടത്തിൽ കാരിയറുമാക്കി. ഇതിനു വിസമ്മതിച്ച യുവതിയെ ക്രൂരമർദ്ദനത്തിനിരയാക്കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യമഹിളാ അസോസിയേഷൻ പ്രവർത്തകരും യുവതിയുമായി നിലമ്പൂർ സി.ഐ ഓഫീസിലെത്തിയെങ്കിലും പോലീസുകാർ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ തയ്യറാവാതെ യുവതിയെ ട്രെയിനിൽ നാട്ടിലേക്കു കയറ്റിവിടാൻ ആവശ്യപ്പെടുകയായിരുന്നു. യുവതി മഹിളാ അസോസിയേഷൻ പ്രവർത്തകരോട് പീഡനവിവരം തുറന്നു പറഞ്ഞതോടെ അവർ സന്നദ്ധസംഘടനയായ കേരള മഹിളാ സമഖ്യ സൊസൈറ്റിയുമായി ബന്ധപ്പെടുകയായിരുന്നു. മഹിളാ സമഖ്യ സൊസൈറ്റി ഇടപെടലിൽ ഡി.ജി.പിക്കു പരാതി നൽകി. ഡി.ജി.പി കേസ് എ.ഡി.ജി.പി ബി.സന്ധ്യയുടെ പരിഗണനക്കുവിട്ടു. മലപ്പുറം എസ്.പിക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതോടെയാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. യുവതിയെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ പീഡനക്കേസ് പ്രതികളെ രക്ഷിക്കാൻ ഉന്നത രാഷ്ര്ടീയ ഇടപെടലും നടക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top