സോണിയയ്ക്ക് എതിരെ കലാപം !തുടരാനില്ലെന്ന്  സോണിയ.1999ല്‍ ശരത് പവാര്‍ ഉയർത്തിയ വെല്ലുവിളിക്ക് സാമാനം !പാർട്ടിയിൽ പുതിയ ചേരിതിരിവും പടലപ്പിണക്കവും..കോൺഗ്രസ് നടുക്കടലിൽ.ഇന്നത്തെ പ്രവർത്തകസമിതി യോഗം നിർണായകം.

ന്യുഡൽഹി:നെഹ്രുകുടുംബത്തിലെ നേതൃത്വത്തിൽ ഇരിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് എതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ് . സോണിയയുടെ നേതൃത്വത്തെ ഇത് രണ്ടാം തവണയാണ് നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. ആദ്യത്തേത് 1999ല്‍ ശരത് പവാര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയതായിരുരന്നു. അന്നും അവര്‍ രാജി പ്രഖ്യാപിച്ചിരുന്നു. പുറത്ത് നിന്ന് നേതാവ് വന്നാലും പാര്‍ട്ടിയിലെ അധികാര കേന്ദ്രം ഗാന്ധി കുടുംബം ആയിരിക്കുമെന്ന സൂചനയും സോണിയ ക്യാമ്പ് നല്‍കുന്നുണ്ട്.

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചുവെന്ന വാദങ്ങള്‍ കോണ്‍ഗ്രസ് തള്ളിയിട്ടുണ്ട്. എന്നാല്‍ സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്‍മാരും ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പദവികളില്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. താല്‍പര്യമില്ലെന്ന് ഇവര്‍ നേതാക്കളെ അറിയിച്ചു.സ്ഥിരം നേതൃത്വമില്ലാതെ  രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ, പാർട്ടിയിൽ സമ്പൂർണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് നേതാക്കൾ കത്തെഴുതുകയും ഇടക്കാല അദ്ധ്യക്ഷയായി തുടരാനില്ലെന്ന് സോണിയ അറിയിക്കുകയും ചെയ്തതോടെ നടുക്കടലിൽ തുഴ നഷ്ടമായ നിലയിൽ കോൺഗ്രസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥിരം നേതൃത്വമില്ലാതെ  രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ, പാർട്ടിയിൽ സമ്പൂർണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് നേതാക്കൾ കത്തെഴുതുകയും ഇടക്കാല അദ്ധ്യക്ഷയായി തുടരാനില്ലെന്ന് സോണിയ അറിയിക്കുകയും ചെയ്തതോടെ കോൺഗ്രസ്. നടുക്കടലിൽ ആയിരിക്കയാണ് . അദ്ധ്യക്ഷ പദവിയിൽ തീരുമാനമെടുക്കാൻ പ്രവർത്തക സമിതി ഇന്ന് യോഗം ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങളും പൊട്ടിത്തെറിയും.


നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയർത്തി മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ 23 നേതാക്കൾ ചേർന്ന് കത്തു നൽകിയതിനു പിന്നാലെയാണ്, അതിലെ നീരസം വ്യക്തമാക്കി ഇന്നലെ വൈകിട്ട് സോണിയയുടെ നാടകീയമായ അറിയിപ്പുണ്ടായത്. അതിനിടെ, നേതാക്കളുടെ കത്ത് അനവസരത്തിലായെന്നു ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം നേതാക്കൾ കൂടി രംഗത്തെത്തിയത് പാർട്ടിയിൽ പുതിയ ചേരിതിരിവിനും പടലപ്പിണക്കത്തിനും വഴിമരുന്നിടുകയും ചെയ്തു.

സ്ഥിരം സംവിധാനമുണ്ടാകുംവരെ തുടരാൻ പ്രവർത്തക സമിതി സോണിയയോട് അഭ്യർത്ഥിച്ചേക്കുമെങ്കിലും അവർ സ്വീകരിക്കുമെന്ന് തീർച്ചയില്ലാത്ത സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിഷമഘട്ടമാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്. നേതൃത്വത്തിലെ അനിശ്ചിതാവസ്ഥ പാർട്ടിയെ ദുർബലമാക്കിയെന്നും തിരഞ്ഞെടുപ്പു പരാജയങ്ങൾക്കും വോട്ട് ബാങ്ക് ചോർച്ചയ്ക്കും ഇതു കാരണമായെന്നും ആരോപിക്കുന്നതാണ് ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, മുകുകൾ വാസ്‌നിക് തുടങ്ങിയ നേതാക്കൾ ഒപ്പിട്ട കത്ത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി കൈവരിച്ച വളർച്ച കണ്ടില്ലെന്നു നടിക്കാനാകില്ലെന്നു പറയുന്ന കത്ത്, അതിനെ പ്രതിരോധിക്കാൻ നേതൃത്വം ഒന്നും ചെയ്തില്ലെന്ന് കുറ്രപ്പെടുത്തുന്നു.

കേരളത്തിൽ നിന്ന് ശശി തരൂർ എം.പിയും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യനും കൂടി ഒപ്പിട്ട കത്തിലെ ഉള്ളടക്കം പുറത്തായതിൽ സോണിയയ്‌ക്ക് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന. നേതൃസ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് പ്രവർത്തക സമിതിക്കു മുൻപുതന്നെ സോണിയ നിലപാട് വ്യക്തമാക്കിയതും, പകരം സംവിധാനത്തെക്കുറിച്ച് മിണ്ടാതിരുന്നതും ഈ നീരസം കാരണമെന്നാണ് കരുതപ്പെടുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത തോൽവിയെ തുടർന്നാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷസ്ഥാനം രാജിവച്ചത്. അതിനു പിന്നാലെ, മേയ് മാസത്തിൽ ഇടക്കാല അദ്ധ്യക്ഷയായി ഒരു വർഷത്തേക്ക് നിയോഗിക്കപ്പെട്ട സോണിയയുടെ കാലാവധി ഇക്കഴിഞ്ഞ 10 ന് പൂർത്തിയായിരുന്നു.

സോണിയക്ക് വലിയ തോതില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇനിയും തുടരാനാവില്ലെന്നാണ് അവരുടെ നിലപാട്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ അവധി കൊടുക്കാനാണ് സോണിയയുടെ തീരുമാനം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ മത്സരിക്കില്ല. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി ചേര്‍ന്ന് അധ്യക്ഷ പദവി ഒഴിയുന്ന കാര്യം സോണിയ ചര്‍ച്ച ചെയ്തിരുന്നു.

Top