ബംഗാളിയെ സ്വന്തമാക്കാന്‍ സ്വന്തം ഭര്‍ത്താവിനെ കൊന്നു തള്ളിയ സ്വന്തം നാട്ടുകാരിയെ കുറിച്ച് ജയചന്ദ്രന്‍ മൊകേരി

കോഴിക്കോട്: ബംഗാളിയെ സ്വന്തമാക്കാന്‍ സ്വന്തം ഭര്‍ത്താവിനെ കൊന്നു തള്ളിയ സ്വന്തം നാട്ടുകാരിയെ കുറിച്ചുള്ള ജയചന്ദ്രന്‍ മൊകേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ . എഴുത്തുകാരനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരി പറയുന്നു മിണ്ടാട്ടം മുട്ടിപ്പോയ വാർത്തയായിരുന്നുവത് !.ചെയ്യാത്ത കുറ്റത്തിന് മാസങ്ങളോളം മാലിദ്വീപ് തടവറയില്‍ കഴിഞ്ഞ് മലയാളി കളുടെ യാകെ പ്രതിരോധത്തിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ജയചാന്ദ്രന്‍റെ നാട്ടിലാണ് കേരളത്തെ നാണം കെടുത്തിയ സംഭവം അരങ്ങേറിയത്.
ജയചന്ദ്രന്‍ മൊകേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

എന്റെ നാട്ടുകാർ അത്ഭുതവും സങ്കടവും ദ്വേഷ്യവും കൊണ്ട് മിണ്ടാട്ടം മുട്ടിപ്പോയ വാർത്തയായിരുന്നു അത് ! രണ്ടുനാൾ മുൻപ് നാട്ടുകാരിയായ ഗിരിജ എന്ന സ്ത്രീയും അവളുടെ അമ്മയും കൂടി ഗിരിജയുടെ ഭർത്താവിനെ കണി സംഭവം .ശ്രീധരൻ എനിക്ക് കണ്ടു പരിചയമുള്ളയാളാണ് . കൂലിപ്പണിയെടുത്ത് അന്നന്നത്തെ അന്നം ഉണ്ടാക്കാൻ പാടുപെടുന്ന ഒരു സാധുമനുഷ്യൻ . പി . കെ എന്ന ആളെയും കണ്ടിട്ടുണ്ട് . കാഴ്ചയിൽ ഒരു പാവത്താൻ . അയാളിൽ ഒരു കൊലയാളി ഉണ്ടെന്നു തോന്നിയില്ല . അല്ലെങ്കിലും കാഴ്ചക്കപ്പുറമല്ലേ ശരിയായ സത്യങ്ങൾ …ഗിരിജ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു കാര്യങ്ങളാണ് പ്രത്യേകതകളായി തോന്നിയത് .ആദ്യമായിട്ടാണ് ഒരു കൊലപാതകക്കേസിൽ നാട്ടിൽതന്നെയുള്ള രണ്ടു സ്ത്രീകളുടെ പങ്കുണ്ടാകുന്നത് ; മറ്റൊന്ന് ഇക്കാര്യത്തിലുള്ള ഒരു ബംഗാളിയുടെ റോളാണ്. ബംഗാളി എന്ന സാമാന്യ വിളിപ്പേരിനപ്പുറം എവിടെയെന്നോ എന്തെന്നോ അറിയാത്ത ആൾക്കാരുമായി ഗിരിജയെപ്പോലെ ചില സ്ത്രീകൾക്ക് തോന്നുന്ന അടുപ്പം ഇനിയും പലതരം ദുരിതങ്ങൾ ഇവിടെ സൃഷ്ടിച്ചേക്കാം .

ഗിരിജയുടെ ഭർത്താവ് ശ്രീധരൻ

ഗിരിജയുടെ ഭർത്താവ് ശ്രീധരൻ

കുറച്ചുകാലം മുൻപ് ഒരു യുവതി ഒരു ബംഗാളിയോടൊപ്പം ഒളിച്ചോടുകയും അവിടുത്തെ കാര്യങ്ങൾ അതിദയനീയമായി അനുഭവിച്ചശേഷം എങ്ങനെയോ രക്ഷപ്പെട്ടെത്തിയ വാർത്തയും കേട്ടിരുന്നു . ഇവിടെ വരുന്ന മറുനാടൻ തൊഴിലാളികളിൽ നല്ലവരുണ്ടാകാം . എന്നാൽ അക്കൂട്ടത്തിൽ പക്കാ ക്രിമിനലുകളും ഉണ്ടെന്നകാര്യം ഇനിയും ഗൗരവമായി മലയാളികൾ കണക്കിലെടുത്തില്ലെന്ന് തോന്നുന്നു.
ബംഗ്ളാദേശിൽ നിന്നും കൊലപാതകങ്ങളും കവർച്ചയും നടത്തി അയൽരാജ്യങ്ങളിലേക്ക് നാടുവിടുന്ന സ്വന്തം ആൾക്കാരെക്കുറിച്ച് എന്നോട് ചില ബംഗ്‌ളാദേശികൾ പറഞ്ഞതോർക്കുന്നു . പണ്ടൊക്കെ പുരുഷന്മാർ വീട്ടിലില്ലെങ്കിലും സ്ത്രീകൾക്ക് തനിച്ചു താമസിക്കാൻ കഴിയുന്ന അന്തരീക്ഷം നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു . ഇന്ന് ഗ്രാമങ്ങളിൽ നിറയെ നാട്ടുകാരേക്കാളും അപരിചിതരാണ് . ഭയം നിഴൽ പരത്തുന്ന വീഥികൾ ഗ്രാമങ്ങളിൽ പിറക്കുന്നുണ്ട് !

ക്രിമിനൽ സ്വഭാവം സ്ത്രീകളിലും വല്ലാതെ കൂടിവരുന്നുണ്ട് . ഇയ്യിടെ മാനന്തവാടിയിൽ ആഡംബര ജീവിതം നയിക്കാൻ ഒരു യുവാവിന്റെ ലക്ഷങ്ങൾ തട്ടിയെടുത്തശേഷം അയാളെ കൊലപ്പെടുത്തിയ യുവതി , തളിപ്പറമ്പിലെ കോടികൾ വിലയുള്ള ഒരാളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച അഭിഭാഷക …..ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഇനിയും എത്രപേർ !

Top