തെരുവുനായയുടെ കടിയും കൊണ്ട് മിണ്ടാതെ വീട്ടിൽ പോകാൻ നിൽക്കണ്ട…! നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്; തെരുവുനായയുടെ കടിയേറ്റ ഇരിങ്ങാലക്കുട സ്വദേശിയ്ക്ക് ലഭിച്ചത് 18 ലക്ഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റാൽ ഒന്നും പറയാതെ വീട്ടിൽ പോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ നായയുടെ കടിയേറ്റാൽ മിണ്ടാതെ വീട്ടിൽ പോകേണ്ട കാലം കഴിഞ്ഞുവെന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരുവുനായയുടെ കടിയേറ്റയാൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമുണ്ട്. സംസ്ഥാനത്ത് വർഷം ഒരു ലക്ഷത്തിലധികം പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതായാണ് കണക്ക്.

അപേക്ഷ എങ്ങനെ നൽകാം..?

നഷ്ടപരിഹാരത്തിന് വെള്ളക്കടലാസിൽ അപേക്ഷ നൽകണം. ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ല് ഒപ്പം സമർപ്പിക്കണം. സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് കമ്മിറ്റി വിശദീകരണം തേടും. നഷ്ടപരിഹാരത്തുക നിശ്ചയിച്ച് സുപ്രീം കോടതിയെ അറിയിക്കും.തുടർന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരുകൾ വഴി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും.

ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി

തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതിയാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറിലാണ് കമ്മിറ്റി നിലവിൽ വന്നത്. ആരോഗ്യ ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങൾ.

ശ്രദ്ധിയ്ക്കുക വളർത്തുനായകൾ ഈ കമ്മിറ്റിയുടെ പരിഗണനയിൽ വരില്ല.

അതേസമയം, സർക്കാർ സഹായം കിട്ടാതെ കമ്മിറ്റി പ്രതിസന്ധിയിലാണ്. ശമ്പളം മുടങ്ങിയിട്ടുണ്ട്. നോട്ടീസ് അയയ്ക്കാനുള്ള ചെലവുകൾക്കു പോലും ഫണ്ടില്ല. മറ്റ് ജില്ലകളിൽ സിറ്റിംഗ് നടത്തിയിട്ട് മൂന്നു വർഷമായി.

അപേക്ഷ അയക്കേണ്ട വിലാസം

ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി,
കോർപ്പറേഷൻ ബിൽഡിംഗ്,
പരമാര റോഡ്, നോർത്ത്
എറണാകുളം

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പാറക്കൽ വീട്ടിൽ ബിജുവിന്റെ ബൈക്കിന് തെരുവ് നായ വട്ടം ചാടിയത് 2016 ജൂണിലാണ്.അപകടത്തിൽ നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് ആശുപത്രികളിലായി ജീവിതം നയിച്ചു. വാച്ച് റിപ്പയറിംഗ് ജോലിക്കാരനായ ബിജുവിന് ചികിത്സപോലും നാട്ടുകാരുടെ തുണയാലാണ്. 2017ൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി 18 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചതാണ് ആശ്വാസമായത്.

Top