ലൈംഗികാരോപണത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍; മലയാളി യുവാവ് ആത്മഹത്യ ചെയ്തു

ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കമ്പനി സസ്‌പെന്‍ഡ് ചെയ്ത മലയാളി യുവാവ് ആത്മഹത്യചെയ്ത നിലയില്‍. നോയ്ഡയിലെ ബഹുരാഷ്ട്രക്കമ്പനിയാണ് യുവാവിനെ സസ്‌പെന്‍ഡ് ചെയ്തത്. ജെന്‍പാക്ട് ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോതമംഗലം സ്വദേശിയുമായ സ്വരൂപ് രാജ് (35) ആണ് മരിച്ചത്. രണ്ട് വനിതാ സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്വരൂപിനെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് നോയ്ഡ സെക്ടര്‍ 137ലെ പാരമൗണ്ട് ഫ്‌ളോറവില്ലെയില്‍ തന്റെ 804ാം നമ്പര്‍ ഫ്‌ളാറ്റിലെത്തിയ സ്വരൂപ് ഭാര്യ കൃതിക്ക് കത്തെഴുതിവെച്ച് സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതേസ്ഥാപനത്തില്‍ ജോലിചെയ്യുന്ന കൃതി രാത്രി 11.30ന് ഓഫീസില്‍നിന്ന് വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടത്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാലും തന്റെ പേരുദോഷം മാറില്ലെന്ന് കത്തില്‍ എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കത്തില്‍ പറയുന്ന സ്വരൂപ്, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ബോധ്യത്തോടെ അന്തസ്സോടെ ജീവിക്കണമെന്ന് ഭാര്യയോടുപറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. 2007ലാണ് സ്വരൂപ് ജെന്‍പാക്ടില്‍ ജോലിക്കുചേരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top