നോട്ട് നിരോധനത്തില്‍ വലഞ്ഞ കുടുംബത്തിന് രക്ഷകനായ ഹോട്ടലുടമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: പാതിരാത്രിയ്ക്ക് നോട്ട് നിരോധനം വന്നതോടെ പെരുവഴിയിലാവുവകയും പട്ടിണിയിലാവുകയും ചെയതവരുടെ കഥകള്‍ നാം അറിഞ്ഞു. എന്നാല്‍ നോട്ടിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ച ഹോട്ടലുകള്‍ക്കിടിയല്‍ ഭക്ഷണം തന്ന നന്മനിറഞ്ഞ ഹോട്ടലുടമയെ ഓര്‍ക്കുകയാണ് ഫേയ്‌സ്ബുക്കിലെ ഒരു സുഹൃത്ത്….

കൈയിലെ 500ഉം 1000ഉം ആരും വാങ്ങുന്നതുമില്ല. അങ്ങനെ വലഞ്ഞവര്‍ക്ക് കാരുണ്യത്തിന്റെ സ്നേഹ സ്പര്‍ശമായവരുമുണ്ട്. അത്തരത്തിലൊരാളുടെ കഥയാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പുറം ലോകം അറിഞ്ഞത്.
ഭാര്യയ്ക്ക് മെഡിക്കല്‍ ടെസ്റ്റു നടത്താന്‍ രാവിലെ ആഹാരം പോലും കഴിക്കാതെ ചിറയിന്‍കീഴ് ടൗണില്‍ എത്തിയ സുജിത്തും കുടുംബവും നോട്ട് നിരോധനത്തില്‍ വലഞ്ഞു. ആശുപത്രയില്‍ ആയിരവും അഞ്ചൂറും എടുക്കും. ഇല്ലെങ്കില്‍ കാര്‍ഡ് നല്‍കാം. എന്നാല്‍ എങ്ങനെ ആഹാരം കഴിക്കും. അതായിരുന്നു പ്രശ്നം. കടകള്‍ കയറി ഇറങ്ങി. അവസാനം ദൈവത്തെ പോലെ രക്ഷകനെത്തി. ഈ കടക്കാരന്റെ വാക്ക് കേട്ട് സുജിത്ത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അത്രയും ഹൃദയസ്പര്‍ശിയായിരുന്നു വാക്കുകള്‍. കടകള്‍ കയറിയിറങ്ങി മടുത്ത സുജിത്ത് അവസാനം ചിറയിന്‍കീഴ് തട്ടുകട എന്ന സ്ഥാപനത്തില്‍ എത്തുകയായിരുന്നു. മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൈയിലുള്ള 500 രൂപ എടുക്കുമോ എന്നാണ് സുജിത് സ്ഥാപനയുടമയോട് ചോദിച്ചത്. ‘സര്‍ക്കാര്‍ ഇറക്കിയതാണെങ്കില്‍ ഞാന്‍ എടുക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിടേയും അവസാനിച്ചില്ല. മാത്രമല്ല വിശക്കുന്നവര്‍ക്ക് കാശില്ലെങ്കിലും ആഹാരം നല്‍കുമെന്നും കടയുടമ പറഞ്ഞു. വിശക്കുന്ന മനുഷ്യരോട് ഒരു പരിഗണനപോലുമില്ലാത്ത ഭൂരിപക്ഷ സമൂഹത്തില്‍ ഇത്തരക്കാരെ കാണുന്നത് അപൂര്‍വ്വമായിരിക്കും. ‘നോട്ടിന് പേപ്പറിന്റെ വിലപോലുമില്ലാത്ത അവസ്ഥ’യില്‍ തങ്ങള്‍ക്കു വയറുനിറയെ ഭക്ഷണം തന്ന കടയുടമയ്ക്കുള്ള ചെറിയ പാരിതോഷികം എന്ന നിലയിലാണ് ഈ പോസ്റ്റിട്ടതെന്നും സുജിത് പറയുന്നു. ഏതായാലും ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുകയാണ്. തട്ടുകടയുടെ ഉടമയ്ക്ക് നവമാധ്യമങ്ങള്‍ നല്‍കുന്നത് അഭിനന്ദനം മാത്രം.

സുജിത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഞാന്‍ സുജിത്ത് ഇന്ന് എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഞാന്‍ നിങ്ങളോട് പറയുന്നത്.
വൈഫിന് ഒരു ടെസ്റ്റ് നടത്താന്‍ ഉണ്ടായിരുന്നു ഏഠഠ.
കാലത്തെ ആഹാരം കഴിക്കാതെ വേണം ഇത് എടുക്കാന്‍ 4 തവണ ബ്ലഡ് എടുത്തു .
കാലത്തെ വീട്ടില്‍ നിന്നും ഒന്നും കഴിക്കാതെ ഇറങ്ങിയതായിരുന്നു ഞങ്ങള്‍ അതു കൊണ്ട് തന്നെ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ മണി 12.
കലശലായ വിശപ്പും ഞങ്ങള്‍ അടുത്തു കണ്ട ഹോട്ടലില്‍ കയറി.
ചിറയിന്‍കീഴ് ഹേട്ടലുകള്‍ക്ക് പഞ്ഞം ഇല്ലല്ലോ പക്ഷേ
ഇന്നേ ദിവസത്തിന്റെ പ്രതേക ത ഞാനങ്ങു മറന്നു.
കൈയില്‍ ഉണ്ടായിരുന്ന ചില്ലറ കൊടുത്തു ബൈക്കില്‍ കാലത്തെ പെട്രോള്‍ അടിച്ചു ഇപ്പോള്‍ കൈയില്‍ 500 ന്റെ 2 നോട്ടുകള്‍ മാത്രം .
എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും ഹോട്ടലുകളുടേയ്യും മുന്നില്‍ തൂക്കി ഇട്ട നിലയില്‍ കുറേ ബോഡുകള്‍ ഇവിടെ 500, 1000, നോട്ടുകള്‍ എടുക്കില്ല
നോട്ടിന് പേപ്പറിന്റെ വില പോലും ഇല്ലാത്ത അവസ്ഥ എന്നു കേട്ടിട്ടല്ലേ ഉള്ളു ഇന്ന് അനുഭവിച്ച് അറിഞ്ഞു
ഞാന്‍ ആഹാരം കഴിക്കാനായി ചിറയിന്‍കീഴ് മൊത്തം കറങ്ങി രക്ഷയില്ല നോട്ട് ആരും എടിക്കില്ല എന്ന കര്‍ശനമായ തീരുമാനം.
വിശക്കുന്ന ഒരു മനുഷ്യനാണ് എന്ന പരിഗണനപോലും ഇല്ലാത്ത സമൂഹം
അവസാനം ബോര്‍ഡ് ഇല്ലാത്ത ഒരു കട ഞാന്‍ കണ്ടെത്തി സ്വാമിജി ഹോസ്പിറ്റലിന്റെ എതിര്‍വശം ചിറയിന്‍കീഴ് തട്ടുകട
ആദ്യമെ ഞാന്‍ ചോദിച്ചത് 500 ന്റെ നോട്ട് എടുക്കുമൊ എന്നാണ്
അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ സത്യത്തില്‍ ബഹുമാനം തോന്നി
അയാള്‍ പറഞ്ഞത്
‘സര്‍ക്കാര്‍ അച്ചടിച്ചത് ആണേല്‍ ഞാനെടുക്കും വിശക്കുന്നവര്‍ക്ക് കാശില്ലങ്കിലും ആഹാരം കൊടുക്കും ഞങ്ങള്‍ ‘എന്ന്
കൂടെ ഒരു ചിരിയും
മനുഷ്യനെ മനുഷ്യന്‍ മനസിലാക്കിയില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ
ഒരു പക്ഷെ ഈ പോസ്റ്റ് കാണുകയാണെങ്കില്‍ അദ്ദേഹത്തിന് ഉണ്ടാകുന്ന സന്തോഷമാണ് ഞാന്‍ ഉദ്ദേശിച്ചത് എനിക്ക് കൊടുക്കാന്‍ കഴിയുന്ന ഒരു ചെറിയ സമ്മാനം
അദ്ദേഹം കാണും വരെ ഷെയര്‍ ചെയ്യണെ മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് എല്ലാവരം അറിയ

Top