സണ്ണി ലിയോണിന് കാവലൊരുക്കാന്‍ 8 സായുധ കമാന്‍ഡോകള്‍; 50 അംഗരക്ഷകര്‍; എന്നിട്ടും സംഭവിച്ചത്…

കേരളത്തില്‍ എത്തിയ സണ്ണി ലിയോണിനെ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് കൊച്ചി എംജി റോഡില്‍ തടിച്ചുകൂടിയത്.

കേരള പോലീസ് ശക്തമായ സുരക്ഷയാണ് എംജി റോഡിലെ ഫോണ്‍4 ഷോപ്പിന് മുന്നില്‍ ഒരുക്കിയിരുന്നത്. പക്ഷേ അതിലും വെല്ലുന്ന സുരക്ഷയുമായാണ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവില്‍ പോലീസിന് ലാത്തിച്ചാര്‍ജ്ജ് തന്നെ നടത്തേണ്ടി വന്നു. വെറും ഒരു ബോളിവുഡ് സിനിമ താരം മാത്രം അല്ല സണ്ണി ലിയോണ്‍. അശ്ലീല സിനിമകളിലെ അഭിനയം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും കേരളത്തിലെ ആരാധകര്‍ ഇപ്പോഴും ആ കണ്ണുകളോടെ തന്നെ ആണ് സണ്ണി ലിയോണിനെ കാണുന്നത്.

എംജി റോഡില്‍ ഉദ്ഘാടന വേദിയ്ക്കടുത്ത് ശക്തമായ പോലീസ് വിന്യാസം ആയിരുന്നു ഉണ്ടായിരുന്നു.

ആളുകളുടെ തിക്കും തിരക്കും കൂടിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വേദിയില്‍ എത്തി നിര്‍ദ്ദേശങ്ങള്‍ നല്ഡകുന്നുണ്ടായിരുന്നു.

11 മണിയോടെ സണ്ണി ലിയോണ്‍ ഉദ്ഘാടന വേദിയില്‍ എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിലേറെ വൈകി അവിടെ എത്താന്‍. ഇതോടെയാണ് അക്ഷമരായ ജനക്കൂട്ടം വേദിയുടെ അടുത്തെത്തി ബഹളം വയ്ക്കാന്‍ തുടങ്ങിയത്. തുടര്‍ന്നായിരുന്നു ലാത്തിച്ചാര്‍ജ്ജ്.

പോലീസ് ഒരുക്കിയ സുരക്ഷ സംവിധാനത്തെ വെല്ലുന്നതായിരുന്നു സണ്ണി ലിയോണിന്റെ സ്വകാര്യ സുരക്ഷ സംവിധാനം. ഒട്ടുമിക്ക് ബോളിവുഡ് താരങ്ങള്‍ക്കും ഇപ്പോള്‍ ഇത്തരം സുരക്ഷ സേവനങ്ങള്‍ ഉണ്ട്.

ഇത്രയൊക്കെ ആള്‍ക്കൂട്ടം ഉണ്ടായിട്ടും സണ്ണി ലിയോണിന് നേര്‍ക്ക് ഒരു അധിക്ഷേപ പ്രയോഗം പോലും ഉണ്ടായില്ല എന്നതില്‍ മലയാളികള്‍ക്ക് ആശ്വസിക്കാം. സണ്ണി ലിയോണ്‍ വേദിയില്‍ നിന്ന് സുരക്ഷിതയായിത്തന്നെ മടങ്ങി.

Top