സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ രാത്രി കാലങ്ങളില്‍ സ്റ്റേറ്റ് കാറുകളില്‍ ഉന്നത ആളുകള്‍ വരുന്നത് പതിവ്; തിരിച്ച് പോകുന്നത് പുലര്‍ച്ചെ; പ്രദേശ വാസികളുടെ വെളിപ്പെടുത്തല്‍.സ്വപ്‌നയെ സംരക്ഷിച്ച് പൊലീസും

തിരുവനന്തപുരം:സ്വപ്ന സുരേഷിന് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നു വ്യക്തമാക്കി പ്രദേശ വാസികൾ വെളിപ്പെടുത്തൽ.സ്വപ്ന താമസിക്കുന്ന മുടവ·ുകളിലെ ഫ്ലാറ്റിൽ രാത്രി കാലങ്ങളിൽ സ്റ്റേറ്റ് കാറുകളിൽ ഉന്നത ആളുകൾ വന്നു പോകുക പതിവായിരുന്നു വെന്നാണ് നാട്ടുകാരും സെക്യൂരിറ്റി ജീവനക്കാരും വ്യക്തമാക്കുന്നത്.പലരും സ്വപ്നയുടെ വീട്ടിൽ വന്ന ശേഷം പുലർച്ചെയോടെ യാണ് മടങ്ങി പോയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെതിരെ റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ രംഗത്ത് വന്നിരുന്നു.

അതേസമയം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് പൊലീസിലും അടുത്ത ബന്ധം. മുൻപ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ നിന്ന് സ്വപ്‌നയ്ക്ക് പൊലീസ് സംരക്ഷണം ഒരുക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എയർ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരായ വ്യാജ പരാതിയുമായി ബന്ധപ്പെട്ടാണ് സ്വപ്‌നയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്നയെ സംരക്ഷിക്കാനും സിബുവിനെ കുടുക്കാനും ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. കേസിൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിച്ചു. കേസ് അവസാനിപ്പിക്കാൻ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നു.

Top