95 ലക്ഷം സാരികള്‍ ഒരുക്കിവെച്ച് തെരഞ്ഞെടുപ്പും പ്രതീക്ഷിച്ചിരുന്ന തെലങ്കാന സര്‍ക്കാരിന് ഇലക്ഷന്‍ കമ്മീഷന്‍ കൊടുത്തത് എട്ടിന്റെ പണി

ഹൈദരാബാദ്: കാലാവധി തികയാന്‍ നോക്കിനില്‍ക്കാതെ തെരഞ്ഞെടുപ്പ് നേരത്തെയാക്കി നിയമസഭ പിരിച്ചു വിട്ട തെലങ്കാന സര്‍ക്കാരിനെയും ഭരണകക്ഷിയായ ടിആര്‍എസിനെയും വെട്ടിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.കാലാവധി പൂര്‍ത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതാണ് ടിആര്‍എസിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്. ഓര്‍ഡര്‍ കൊടുത്തത് 95 ലക്ഷം സാരികള്‍ക്ക്. അതില്‍ 50 ലക്ഷം എത്തി. 45 ലക്ഷം ഉടന്‍ എത്തും. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത ഉത്തരവ് വന്നതോടെ ഈ സാരി എന്തുചെയ്യുമെന്ന് അറിയാതെ പെട്ടിരിക്കുകയാണ് തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും. 280 കോടി രൂപയാണ് 95 ലക്ഷം സാരിക്കായി സര്‍ക്കാര്‍ ചിലവിട്ടത്. സിര്‍സിലിയ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍ നിന്നാണ് സാരി വാങ്ങിയത്.

പാവപ്പെട്ട സ്ത്രീകള്‍ക്ക് നവരാത്രിയോട് അനുബന്ധിച്ച് ഉത്സവസമയത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി. സാരികളുടെ എക്‌സിബിഷന്‍ മുഖ്യമന്ത്രിയുടെ മകന്‍ കെ.ടി രാമറാവു ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. 50 ലക്ഷം സാരികള്‍ എത്തിയിട്ടുണ്ടെന്നും 45 ലക്ഷം ഒക്‌ടോബര്‍ 10 ഓടുകൂടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഒക് ടോബര്‍ 12 നാണ് ഇത് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ 57 ലക്ഷം കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച റിതു ബന്ദു പദ്ധതിയേയും ഉത്തരവ് ബാധിക്കും. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം 11,000 ഗ്രാമങ്ങളിലെ 57 ലക്ഷം കര്‍ഷകര്‍ക്ക് ഏക്കര്‍ ഒന്നിന് 4000 രൂപ വീതം റാബി സീസണ് മുമ്പ് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ഇത് നേരത്തെ പ്രഖ്യാപിച്ച പദ്ധതികളായതിനാല്‍ നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ നല്‍കി തെഞ്ഞെടുപ്പ് കമ്മീഷന്‍ കനിയും എന്ന പ്രതീക്ഷയിലിരിക്കുകയാണ് സര്‍ക്കാര്‍

Top