ആലപ്പുഴ കൃപാസനം ധ്യാന കേന്ദ്രത്തിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് 11 പവനോളം സ്വർണം തട്ടിയെടുത്തു;സ്ത്രീകൾകൂടി പിടിയിൽ

ഇടുക്കി: സ്ത്രീയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾകൂടി പിടിയിൽ. കോലാനി സ്വദേശി താഴ്ചയിൽ ഉഷാ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (39) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തത്. കരിമണ്ണൂർ പള്ളിക്കാമുറി പാഴൂക്കരയിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ എത്തിയത്. സ്ത്രീയുടെ വിശ്വാസമാർജിച്ച ശേഷം പല ദിവസങ്ങളിയായി രോഗശാന്തിക്കായി പ്രാർഥന നടത്തിയശേഷം തിരികെ എത്തിക്കാമെന്ന് പറഞ്ഞ് മാല, മോതിരം, പണം ഉൾപ്പെടെ വാങ്ങി.അവസാനം അഞ്ചു പവന്റെ മാലയും കൊണ്ടുപോയി. ഇവ ഒന്നും തിരികെ എത്തിക്കാതായതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ പാറക്കടവ് കോളനിയിലെ വിജീഷ്, സുലോചന, അഞ്ജു, ഷാജിത എന്നിവരെ പോലീസ് പിടികൂടിയിരുന്നു.എന്നാൽ, ഉഷയെയും ദേവിയെയും പോലീസിന് കണ്ടെത്താനായില്ല. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ കുടുങ്ങുകയായിരുന്നു. ധ്യാന കേന്ദ്രത്തിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് 11 പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ടു സ്ത്രീകൾ കരിമണ്ണൂർ പൊലീസിൽ കീഴടങ്ങി

Top