ക്യാമറ കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന നിലപാടാണ് മറുനാടന്; മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനും കേരളത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കാനുമാണ് മറുനാടന്‍ ശ്രമിച്ചത്; ഷാജന്റേത് സംഘി സ്വരമാണെന്നും ടി.എന്‍ പ്രതാപന്‍ എം.പി

തൃശൂര്‍: മറുനാടന്‍ മലയാളി ചാനലിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പി. ക്യാമറ കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന നിലപാടാണ് മറുനാടന്. മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനും കേരളത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കാനുമാണ് മറുനാടന്‍ ശ്രമിച്ചതെന്ന് പ്രതാപന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും അപമാനിക്കുന്ന തരത്തിലാണ് ഷാജന്‍ വീഡിയോ ചെയ്തത്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാരന് മറുനാടനെ അനുകൂലിക്കാനാവില്ല. ഷാജന്റെ വീഡിയോകള്‍ കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഷാജന്റേത് സംഘി സ്വരമാണെന്നും പ്രതാപന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top