കൊന്നു തള്ളാന്‍ ശവക്കുഴികള്‍ വീട്ടില്‍ കാസറഗോഡുകാരന്‍ നിരീക്ഷണത്തില്‍ ഭാര്യയേയും ഭാര്യ സഹോദരനേയും കൊന്ന് കുഴിച്ചുമൂടാന്‍ പൂട്ടിയിട്ട മുറിക്കുള്ളില്‍ ശവകുഴികള്‍ ഒരുക്കി ചന്ദ്രശേഖരന്‍

ചെര്‍ക്കള: ചെര്‍ക്കള പാടിയിലെ വീട്ടില്‍ രണ്ടു ശവക്കുഴി തയ്യാറാക്കിയത് ഭാര്യയേയും സഹോദരനേയും കൊന്ന് കുഴിച്ചിടാനായിരുന്നുവെന്ന് സംശയം. കര്‍ണാടക സ്വദേശിയായ 40 കാരന്റെ പ്രവര്‍ത്തികള്‍ ദുരൂഹത .മൂന്നു വര്‍ഷം മുമ്പ് പത്തു വയസ്സു കൂടുതലുളള സ്ത്രീയെ പ്രണയിച്ചു വിവാഹം കഴിച്ച ഇദ്ദേഹം പിന്നീടിങ്ങോട്ട് കുടുംബത്തില്‍ വഴക്കാളിയായി മാറി. 50 വയസ്സുള്ള ഭാര്യയും അസുഖ ബാധിതനായ സഹോദരനും ചന്ദ്രശേഖരനൊപ്പമാണ് താമസിച്ചിരുന്നത്. ഇവരെ കൊലപ്പെടുത്തി സംസ്‌കരിക്കാന്‍ വേണ്ടിയാണ് രണ്ടു ശവക്കുഴികള്‍ ഇയാളുണ്ടാക്കിയതെന്നാണ് നാട്ടുകാര്‍ കരുതുന്നത് .

 
ഭാര്യയുമായി മിക്കവാറും വഴക്കാണ് .അയല്‍വാസികള്‍ പലപ്പോഴും ഉപദേശിച്ചാലും വഴക്ക് തുടരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഭാര്യയുമായി ഇയാള്‍ വഴക്കിട്ടപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. മൂന്നു മുറികള്‍ മാത്രമുള്ള കൊച്ചുവിട്ടീല്‍ ഒരു മുറി പൂട്ടിയിട്ട നിലയിലായിരുന്നു. നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ മുറിക്ക് അകത്ത് കുഴികള്‍ ഉണ്ടാക്കിയതായി ഭാര്യ നാട്ടുകാരോട് പറഞ്ഞു. ചന്ദ്രശേഖരനോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ മുറി തുറക്കാന്‍ വിസമ്മതിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയിട്ടും മുറി തുറക്കാതെ വന്നതോടെ തര്‍ക്കമായി. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ കണ്ടത് രണ്ടു പേരെ കുഴിച്ചിടാന്‍ പാകത്തിനുള്ള കുഴികളാണ്.നാട്ടുകാര്‍ അന്വേഷിച്ചില്ലായിരുന്നെങ്കില്‍ നാടിനെ നടക്കുന്ന മറ്റൊരു ദുരന്തമുണ്ടായേനെ. പോലീസ് കസ്റ്റഡിയിലെടുത്ത് ചന്ദ്രശേഖനെ ചോദ്യം ചെയ്തുവരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top