ഉണരാന്‍ വൈകി എന്ന കാരണത്താല്‍ ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവ് അവരെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നു.. മുത്തലാഖ് ബില്ല് ഫലം കണ്ടു തുടങ്ങി

കൊച്ചി: നിയമത്തിന്റെ പിടി വീണതോടെ മുസ്ളിം സമുദായത്തിലെ മൊഴിചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതിന് നിയന്ത്രണം.   മുത്തലാഖ് ബില്‍ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോകസഭയില്‍ പാസായതിനു പിന്നാലെയെത്തുന്നത് ശുഭവാര്‍ത്ത. മുത്തലാഖിലൂടെ വിവാഹമോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. ബില്ല് ലോകസഭയില്‍ അവതരിപ്പിക്കുന്ന വേളയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉണരാന്‍ വൈകിയതിന് മൊഴിചൊല്ലിയ യുവതിയുടെ ദുരവസ്ഥയെപ്പറ്റി പരാമര്‍ശിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ബറേലിക്കു സമീപം രാംപുറിലാണ് ഉണരാന്‍ വൈകിയതിനു യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. ചൊവ്വാഴ്ചയാണ് യുവതിയെ മൊഴിചൊല്ലിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുമെന്ന അറിവ് ഭര്‍ത്താവിനെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുനര്‍ വിവാഹത്തിന് ഒരുക്കമാണെന്ന് ദമ്പതികള്‍ അറിയിച്ചതോടെ ഇദ്ദത്, ഹലാല എന്നിവയ്ക്കു ശേഷം ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാന്‍ യുവതിയോട് പ്രാദേശിക പഞ്ചായത്ത് ആവശ്യപ്പെട്ടു. വിവാഹം ബന്ധം വേര്‍പ്പെടുത്തിക്കഴിഞ്ഞു കുറച്ചുനാള്‍ ഭാര്യ കാത്തിരിക്കുന്നതാണ് ഇദ്ദത്. കാത്തിരിപ്പിനു ശേഷം മറ്റൊരാളെ  പ്രതീകാത്മകമായി വിവാഹം ചെയ്യുന്നതാണു ഹലാല.

ഇയാളുമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം സ്ത്രീക്ക് ആദ്യ ഭര്‍ത്താവിനെ വീണ്ടും വരിക്കാം. 21 വയസുകാരിയായ യുവതി അധികസമയം ഉറങ്ങിയതിനാണു ഭര്‍ത്താവ് പുറത്താക്കിയത്.ബന്ധം പിരിഞ്ഞതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് യുവതിയുടെ കൂടെ ഇനി ജീവിക്കില്ലെന്നു പറഞ്ഞിരുന്നു. മുത്തലാഖ് അംഗീകരിക്കില്ലെന്ന നിലപാടില്‍ ഭാര്യ ഉറച്ചു നിന്നതോടെയാണ് പഞ്ചായത്ത് ഇടപെട്ടത്.

Top