കിമ്മുമായുള്ള ചര്‍ച്ച വിജയമല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൻ:ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച വിജയമല്ലെന്നു തോന്നിയാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോകുമെന്ന് ഭീക്ഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ട്രംപിന്റെ പ്രഖ്യാപനം. കിമ്മുമായുള്ള ചര്‍ച്ചയില്‍ തന്റേതു തുറന്ന സമീപനമായിരിക്കും. ഉത്തരകൊറിയയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്കയ്ക്ക് ഇത്രയേറെ മേല്‍ക്കൈ ലഭിച്ച അവസരം മുന്‍പുണ്ടായിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഫ്‌ളോറിഡയിലെ മാരാ ലാഗോ റിസോര്‍ട്ടില്‍വച്ചായിരുന്നു ആബെ- ട്രംപ് കൂടിക്കാഴ്ച.

കിമ്മുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച മേയ് അവസാനമോ ജൂണിലോ ഉത്തര കൊറിയയില്‍ നടക്കുമെന്നാണു കരുതുന്നത്. എന്നാല്‍, തീയതിയുടെയോ വേദിയുടെയോ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അഞ്ചോളം സ്ഥലങ്ങള്‍ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കിമ്മുമായുള്ള കൂടിക്കാഴ്ച വിജയകരമായി അവസാനിക്കണമെന്നാണ് എന്റെയും ആഗ്രഹം. അതിനാല്‍ത്തന്നെ കൂടിക്കാഴ്ച വിചാരിച്ചയത്ര വിജയമല്ലെങ്കില്‍ യോഗം അവസാനിപ്പിച്ച് മടങ്ങും. പിന്നീട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കും- ട്രംപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിമ്മും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി സിഐഎ മേധാവി മൈക് പോംപിയോ കഴിഞ്ഞമാസം അവസാനം ഉത്തര കൊറിയയില്‍ എത്തിയിരുന്നുവെന്ന കാര്യം ട്രംപും സ്ഥിരീകരിച്ചു. കിമ്മുമായി ഊഷ്മള ബന്ധം സ്ഥാപിക്കാനാണ് മൈകിന്റെ സന്ദര്‍ശനമെന്ന് ട്രംപ് പറഞ്ഞു. ഉന്നുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥനാണ് പോംപിയോ.

കിം – ട്രംപ് ഉച്ചകോടിക്ക് പശ്ചാത്തലമൊരുക്കാന്‍ നിയുക്ത വിദേശകാര്യസെക്രട്ടറി മൈക് പോംപെ ഈമാസം ആദ്യം ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നുവെന്ന് ട്രംപ് ആബെയോട് വെളിപ്പെടുത്തി. യുഎസ് – ഉത്തര കൊറിയ ഉച്ചകോടിക്കു മുന്നോടിയായുള്ള പോംപിയുടെ പ്യോങ്യാങ് സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ ഉന്നത യുഎസ് ഉദ്യോഗസ്ഥനും പോംപിയാണ്.

പിതാവോ പിതാമഹനോ മകനോ ഭരിച്ചിരുന്നപ്പോഴും ഒരിക്കൽ പോലും കൊറിയയുമായി ഇത്രയധികം അടുപ്പം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ കൂടിക്കാഴ്ച വിചാരിച്ചത്ര ഫലപ്രദമായില്ലെങ്കിൽ യോഗം അവസാനിപ്പിച്ചു താൻ മടങ്ങും. പിന്നീട് ഇപ്പോൾ നടക്കുന്നതെന്താണോ അതു തന്നെ തുടരും. ഉത്തരകൊറിയയുടെ പിടിയിലുള്ള മൂന്ന് അമേരിക്കക്കാരുടെ മോചനത്തിനായി വളരെ ശ്രദ്ധയോടെയാണു തങ്ങൾ കാര്യങ്ങൾ നീക്കുന്നതെന്നും ട്രംപ് പറഞ്ഞു.കിമ്മുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച മേയ് അവസാനമോ ജൂണിലോ ഉത്തര കൊറിയയിൽ നടക്കുമെന്നാണു കരുതുന്നത്. എന്നാൽ, തീയതിയുടെയോ വേദിയുടെയോ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അഞ്ചോളം സ്ഥലങ്ങൾ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Top