റോഷന്‍ ആന്‍ഡ്രൂസ് ഗുണ്ടായിസം കാണിച്ചെന്ന കേസിൽ വൻട്വിസ്റ്റ്; വെളിപിപെടുത്തലുമായി സഹസംവിധായിക രംഗത്ത്

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയും തമ്മിലുണ്ടായ വിവാദം വഴിത്തിരിവിലേയ്ക്ക്. റോഷന്‍ ആന്‍ഡ്രൂസും ഗുണ്ടകളും ചേര്‍ന്ന് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി അക്രമിച്ച വാര്‍ത്ത മലയാള സിനിമ ലോകത്ത് വന്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന തന്നെ പോലീസില്‍ പാരാതി നല്‍കിയിരുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയായിരുന്നു. റോഷ്# ആന്‍ഡ്രൂസിന്റെ സഹസംവിധായികയുടെ പേരിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്.

റോഷന്‍ ആന്‍ഡ്രൂസ്- ജോണ്‍ ആല്‍വിന്‍ പ്രശ്‌നത്തില്‍ നിര്‍മ്മാതക്കളുടെ സംഘടന ഇടപെടുകയും സംവിധായകനെ സംഘടനയില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ സംഭവത്തില്‍ വെളിപ്പെടുത്തലുമായി റോഷന്‍ ആന്‍ഡ്രൂസിനോടൊപ്പം സഹസംവിധായികയായി പ്രവര്‍ത്തിച്ചിരുന്ന പെണ്‍കുട്ടി തന്നെ രംഗത്തെത്തി. ഒരു മാസത്തിനുള്ളില്‍ നീയും നിന്റെ സാറും സിനിമയില്‍ നിന്ന് പുറത്താകുമെന്ന് ആല്‍വി ജോണ്‍ പറഞ്ഞിരുന്നു. മനോരമ ഡോട്ട്‌കോമിന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് സഹസംവിധായിക ഇക്കാര്യം തുറന്നു പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിയ്ക്ക് ഗുരുസ്ഥാനിയനായ വ്യക്തിയാണ് റോഷന്‍ ആന്‍ഡ്രൂസ് സാര്‍. എന്റേയും സാറിന്റേയും ജീവിതം തകര്‍ക്കുമെന്ന് ആല്‍വിന്‍ ജോണ്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു മാസത്തിനുള്ളില്‍ നീയും നിന്റെ സാറും സിനിമയില്‍ നിന്ന് പുറത്താകുമെന്നും നീയും നിന്റെ സാറും അനുഭവിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്റെ വീട്ടില്‍ കയറി വന്ന് അച്ഛന്റേയും അമ്മയുടേയും മുന്നില്‍വെച്ച് എന്നെ പെണ്ണുപിടിയനാക്കി.. ഏറ്റവും ഒടുവില്‍ പെട്ടിത്തെറിച്ചു കൊണ്ട് അയാള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ഞങ്ങളെ രണ്ട് പേരേയും ചേര്‍ത്ത് ഇല്ലാകഥകള്‍ പ്രചരിപ്പിക്കുകയാണ്. അല്‍വി തന്നോട് സംസാരിച്ചതിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദമുള്ള വ്യക്തിയാണ് ഞാന്‍. കുറെ നല്ല നല്ല സൗഹൃദമാണ് സിനിമ മേഖലയില്‍ നില്‍ക്കുന്നവരുടെ ആകെയുള്ള സമ്പാദ്യം. അങ്ങനെ പോകുന്നതിനിടയിലാണ് ആല്‍ബിന്‍ ജോണ്‍ ആന്റണിയെ പരിചയപ്പെടുന്നത്. ഞങ്ങളുടെ സുഹൃത്ത് വലയത്തിലെ ഒരാളാണ് ആല്‍വിന്‍ ജോണും.

ആല്‍വിന്‍ ജോണ്‍ തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ തനിയ്ക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആല്‍വിന്‍ ജോണിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് തന്നോട് ക്ഷമ ചോദിക്കുകയും തുടര്‍ന്നും നല്ല സുഹൃത്തുക്കളായി ഇരിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് ഒരിക്കല്‍ കാറില്‍വെച്ച് ഇയാള്‍ എന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അന്ന് ഞാന്‍ കാറില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. ഇത് തന്നില്‍ വളരെ മനസിക പ്രയാസമുണ്ടാക്കുകയും ചെയ്തു.

റോഷന്‍ ആന്‍ഡ്രൂസ് സാറാണ് പ്രണയ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിച്ചതും എന്റെ വിവാഹത്തിന് മുന്‍കൈ എടുത്തതും. ഗുരു എന്നതിലുപരി സഹോദരനെ പോലെയാണ് അദ്ദേഹത്തെ കാണുന്നത്. ഈ വിവരം അദ്ദേഹം അറിയുകയും അല്‍വിന്‍ ജോണിന്റെ വീട്ടിലെത്തി വീട്ടുകാരുടെ മുന്നില്‍വെച്ച് ഈ കാര്യം അവതരിപ്പിക്കുകയും ചെയ്തു. ഇത് അയാളില്‍ പകയുണ്ടാക്കുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ അയാള്‍ തന്നെ വിളിക്കുകയും ചെയ്തു.

നിന്റെ സാര്‍ ഇന്ന് എന്റെ വീട്ടില്‍ വന്നിരുന്നു. എന്റെ വീട്ടുകാരുടെ മുന്നില്‍വെച്ച് എന്നെ പെണ്ണുപിടിയനാക്കി. ഇത് അനുഭവിക്കുമെന്നായിരുന്നു ആല്‍വിന്‍ ജോണ്‍ പറഞ്ഞത്. ഇനി മലയാള സിനിമ നീയും അവനും കാണിനില്ല. ഒരു മാസത്തിനുളളില്‍ ഈ ഫീല്‍ഡില്‍ നിന്ന് പുറത്താകുമെന്നും ഇയാള്‍ പറഞ്ഞു. കൂടാതെ സാറിനെ വിളിച്ചും ഇയാള്‍ തെറി പറഞ്ഞിരുന്നു . അയാള്‍ സംസാരിച്ചത് മുഴുവന്‍ റെക്കോഡ് ആണെന്നും തെളിവ് സഹിതം നിരത്തി ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഈ പെണ്‍കട്ടി പറഞ്ഞു.

Top