എയര്‍ ഹോസ്റ്റ്‌സിനെ അക്രമിക്കാന്‍ ശ്രമിച്ച 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

നാഗ്പൂര്‍: മുംബൈ – നാഗ്പൂര്‍ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ രണ്ടു വനിതാ ജീവനക്കാര്‍ക്കെതിരെ പീഡന ശ്രമം. യുവതികളുടെ പരാതി പ്രകാരം 41 ഇ നമ്പര്‍ സീറ്റിലിരുന്ന ആകാശ് ഗുപ്തയെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ജെറ്റ് എയര്‍വേസ് ഫ്ലൈറ്റ് 9എസ് 24460 വിമാനത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മധ്യപ്രദേശിലെ ബാലഘട്ട് സ്വദേശിയായ ഗുപ്ത മദ്യപിച്ചിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്.

ഗോവയില്‍ അവധിക്കാലം ചെലവഴിച്ചശേഷം തിരിച്ചു മുംബൈയില്‍നിന്നു നാഗ്പൂരിലേക്കുള്ള യാത്രയിലായിരുന്നു ഗുപ്ത. മുംബൈയില്‍നിന്നായിരിക്കാം ഇയാള്‍ മദ്യപിച്ചതെന്നാണ് അനുമാനം. വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്ന വനിതാ ജീവനക്കാരുടെ കൈയില്‍ കയറിപ്പിടിക്കുകയായിരുന്നു ഇയാള്‍. ഉടന്‍തന്നെ മറ്റു ജീവനക്കാരെ ഇവര്‍ വിവരമറിയിച്ചു. എന്നാല്‍ അവരോടും ഇയാള്‍ തര്‍ക്കിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരും വിമാനഅധികൃതര്‍ക്ക് പരാതി എഴുതി നല്‍കിയിട്ടുണ്ട്. പരാതി ക്യാപ്റ്റന്‍ ഗോപാല്‍സിങ് മോഹാന്‍സിങ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്‌സിന് കൈമാറിയതിനെ തുടര്‍ന്ന് മദ്ധ്യപ്രദേശ് ബലാഗട്ടുകാരനായ ഗുപ്തയെ സോണ്‍ഗാവന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഗുപ്തയെ പൊലീസ് ചോദ്യം ചെയ്യുകയും കോടതിക്ക് മുമ്പില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തില്‍ വച്ച് നന്നായി മദ്യപിച്ച ഇയാള്‍ ലഹരിയില്‍ രണ്ട് എയര്‍ ഹോസ്റ്റസുമാരോട് ആഹാരം നല്‍കുമ്പോള്‍ മോശമായി പെരുമാറുകയായിരുന്നു. കയ്യിലും ശരീരഭാഗത്തും കയറിപ്പിടിക്കുകയും അപ്പോള്‍ തന്നെ എയര്‍ഹോസ്റ്റസുമാര്‍ വിവരം ക്രൂവിനെ അറിയിക്കുകയും അവര്‍ ഗുപ്തയെ തടയുകയുമായിരുന്നു.

Top