കവിതക്കള്ളിയെ പരിഹസിച്ച് ഊര്‍മ്മിള ഉണ്ണി; കോപ്പിയടിയില്‍ ടീച്ചര്‍ നേരിടുന്നത് സഹിക്കാനാകാത്ത കളിയാക്കലുകള്‍

കവിത മോഷണത്തിന് പിടിക്കപ്പെട്ട കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ കളിയാക്കിക്കൊണ്ട് നടി ഊര്‍മ്മിള ഉണ്ണിയും മകള്‍ ഉത്തരയും രംഗത്ത്. ദീപ നിശാന്തിന്റെ പേരെയുത്ത് പറയാതെ പരോക്ഷമായി സൂചിപ്പിച്ചാണ് പരിഹാസം. യുവ കവി എസ്. കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയില്‍ ദീപ നിശാന്ത് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു .

വലിയ കോലാഹലങ്ങള്‍ക്ക് ശേഷം ഇത് കോപ്പിയടിച്ചതാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു. ആദ്യം ദീപ ഈ ആരോപണത്തെ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വരികയും ക്ഷമാപണം നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കോപ്പിയടിക്കാരി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ദീപയ്ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും കളിയാക്കലുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ഊര്‍മ്മിളാ ഉണ്ണി ദീപയ്‌ക്കെതിരേ പരോക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. ദീപയുമായി മുന്‍പുണ്ടായിരുന്ന പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ഊര്‍മ്മിളയുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ദിലീപിനെ ‘അമ്മ’ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍മിള ഉണ്ണി നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. ‘അമ്മ’ വാര്‍ഷികയോഗത്തില്‍ ദിലീപിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഊര്‍മിളാ ഉണ്ണിയുടെ ഇടപെടലായിരുന്നു. കേരളം ഞെട്ടലോടെ കേട്ട ഒരു പീഡനക്കേസില്‍ പ്രതിയായ ഒരു നടനെ സംഘടനയില്‍ തിരിച്ചെത്തിക്കാനാവശ്യപ്പെട്ട നടിക്കൊപ്പം വേദിപങ്കിടാന്‍ ആത്മനിന്ദ തോന്നുന്നതുകൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നു. ഒരു മഹാമനുഷ്യന്റെ പേരിലുള്ള ഒരു പുരസ്‌കാരത്തെ എല്ലാ ആദരവോടും കൂടെ മനസാ സ്വീകരിക്കുന്നുവെന്നും ഊര്‍മ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് താന്‍ മാറി നില്‍ക്കുന്നതെന്നും ദീപാ നിശാന്ത് വ്യക്തമാക്കിയിരുന്നു.

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് ഊര്‍മിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഊര്‍മിളയുടെ പരാമര്‍ശം വിവാദമായതോടെ ഇങ്ങനെയൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപ നിശാന്ത് രംഗത്തെത്തുകയായിരുന്നു.അന്ന് സംഭവത്തില്‍ പ്രതികരിക്കാതിരുന്ന ഊര്‍മിള ഉണ്ണി, പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കോപ്പിയടിച്ച ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തില്‍ ഉണ്ടെന്ന് തോന്നുന്നു എന്നാണ് ഊര്‍മിള ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Top