വെള്ളാപ്പള്ളി കുടുംബത്തിനെതിരെ എസ്എൻഡിപിയിൽ നീക്കം…!! സുഭാഷ് വാസുവിനെതിരെ വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരായ കരുനീക്കം ശക്തമാകുന്നു. മാവേലിക്കര യൂണിയൻ പ്രസിഡൻ്റ് സുഭാഷ് വാസുവാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ. എന്നാൽ സുഭാഷ് വാസുവിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. കട്ടത് കണ്ടതും, കണക്കുചോദിച്ചതുമാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

സുഭാഷ് വാസു പ്രതിയായ മവേലിക്കര മൈക്രോ ഫിനാന്‍സ് കേസും, കള്ളപ്പണം വെളുപ്പിച്ച കേസുമടക്കമുള്ള കാര്യങ്ങള്‍ കുട്ടനാട്ടിലെ പ്രസംഗത്തിലുടനീളം വെള്ളാപ്പള്ളി പരോക്ഷമായി ഉന്നയിച്ചുവെങ്കിലും പേരെടുത്തുള്ള പരാമര്‍ശം ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം. ഒരു കാലത്ത് അടുപ്പക്കാരനും ഇപ്പോള്‍ ശത്രുപാളയത്തിലെ മുന്‍നിരക്കാരനുമായ സുഭാഷ് വാസുവിനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ഉന്നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായ സുഭാഷ് വാസു ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.  എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റുമായ ആള്‍ക്ക് അത്യാര്‍ത്തിയാണ്. അധികാരത്തിലിരുന്നപ്പോഴെല്ലാം കൊള്ള നടത്തിയ ആളാണ് കക്ഷി. യോഗത്തിന്റെ സംഘടനാ ശക്തിയെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്നും കുലം കുത്തികളെ തിരിച്ചറിയണമെന്നും വെള്ളാപ്പളളി പറഞ്ഞു.

ആനയോളം വലിപ്പമുള്ള സംഘടനയെ ഏലയ്ക്കാ കൊണ്ട് എറിയുകയാണ് ചിലരെല്ലാം. അഴിമതിയുടെ ദുഷപ്പേര് തന്റെ മേല്‍ കെട്ടിവയ്ക്കാനാണ് അക്കൂട്ടരുടെ നീക്കം. സാമ്പത്തിക തട്ടിപ്പ് പുറത്തായപ്പോള്‍ പൊലീസ് കേസായി. അതിനു തന്റെ നേരെ തിരിഞ്ഞിട്ടു കാര്യമില്ല. യൂണിയനുകളുടെ പിന്തുണ അവകാശപ്പെടുന്നവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു കാണിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുട്ടനാട് രാമന്‍കരിയില്‍ ശാഖയോഗം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. 

അതേസമയം സുഭാഷ് വാസുവിനെതിരേ തുറന്നടിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ എസ്.എന്‍.ഡി.പിക്ക് 140 ഓളം യൂണിയനുകളുണ്ട്. അതില്‍ 14 യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേര്‍ന്ന് തീരുമാനിച്ചാല്‍ വെള്ളാപ്പള്ളി നടേശന്‍ വെള്ളത്തിലാകില്ലെന്നു അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാല്‍ ഒരു പുല്ലും സംഭവിക്കില്ല. ആന അറിയുക പോലുമില്ല. ”ഇതിനെക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും” വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് െഹെജാക്ക് ചെയ്ത് െകെക്കലാക്കി. വാലല്ലാത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്? ഇനി ഒരു മന്ത്രി വേണം അല്ലേയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

Top