ശക്തമായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് ദാമോദരന്‍ കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിഎം സുധീരന്‍

SUDHEERAN

തിരുവനന്തപുരം: ശക്തമായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് ലോട്ടറി തട്ടിപ്പ് പ്രതി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

സംസ്ഥാന താല്‍പര്യത്തെക്കാളും ജനാഭിപ്രായത്തെക്കാളും ഈ സര്‍ക്കാര്‍ വിലമതിക്കുന്നത് സാന്റിയാഗോ മാര്‍ട്ടിന്റെ താല്‍പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമാണെന്നത് ഏറെ വിചിത്രമായിരിക്കുന്നു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാടുകളിലെ പൊള്ളത്തരമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും വിഎം സുധീരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ഫൊഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ഹാജരായത്. കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ദാമോദരന്‍ കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് വ്യാഴാഴ്ചത്തേയ്ക്ക് കേസ് മാറ്റി. അതേസമയം, മാര്‍ട്ടിന്റെ സ്വത്ത് കണ്ട് കെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായിരിക്കുന്നത്. നേരത്തെ മാര്‍ട്ടിന് വേണ്ടി ദാമോദരന്‍ ഹാജരായത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ദാമോദരന്‍ ഹാജരായതിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ദാമോദരന്റെ നടപടി അനൗചിത്യമാണെന്നായിരുന്നു സുധീരന്റെ വിമര്‍ശനം. ദാമോദരന്റേത് അധാര്‍മിക നടപടിയാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ദാമോദരന്‍ നിയമോപദേശക സ്ഥാനം ഒഴിയുന്നതായി വാര്‍ത്തയുമുണ്ടായിരുന്നു.

Top