കോടതി വിധി: ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണം- വിഎസ്

തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് പണം തട്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ബംഗളൂരു സെഷന്‍സ് കോടതിയുടെ ഈ ശിക്ഷാവിധി സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നടത്തിയ തട്ടിപ്പുകളെപ്പറ്റി എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ്. ഇനിയും പല കേസുകളിലും വിധി വരാനിരിക്കുന്നതേയുള്ളു. സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി മുഴുവന്‍ കള്ളമാണെന്ന എല്‍ഡിഎഫ് ആക്ഷേപവും ഈ കോടതിവിധി ശരിവെച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയും തട്ടാമുട്ടിയും തൊടുന്യായങ്ങളും പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ തട്ടിപ്പിന്റെ ഓരോ ഘട്ടത്തിലും താനും എല്‍ഡിഎഫും ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങളും തെളിവുകളും കൊണ്ടുവന്നപ്പോള്‍ അതിനെയൊന്നും അംഗീകരിക്കാതെ തന്റെ മനഃസാക്ഷിയാണ് അത്യുന്നത കോടതി എന്നുപറഞ്ഞാണ് ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടുകൊണ്ടിരുന്നത്.

ഇപ്പോഴും ആ മനഃസാക്ഷിയെ പിടിച്ച് തടിതപ്പാനാണോ ഉമ്മന്‍ചാണ്ടിയുടെ ഭാവം എന്നറിയാന്‍ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരായ കോടതിവിധി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തയ്യാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Top